India

അമൃത്പാൽ സിങ്ങിനെതിരെ നിർണായക തെളിവ് ലഭിച്ചതായി പഞ്ചാബ് പൊലീസ്

അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം ഏകദേശം ഒരു മാസത്തിലേക്ക് അടുക്കുകയാണ്

MV Desk

അമൃത്സർ: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെതിരെ നിർണായക തെളിവ് ലഭിച്ചതായി പഞ്ചാബ് പൊലീസ്. ഈ തെളിവിന്‍റെ വെളിച്ചത്തിൽ ജസ് വീന്തർ സിങ് എന്ന എൻആർഐ യെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹോഷിയാർപുർ ജില്ലയിൽ നിന്നും അമൃത്പാൽ കടന്നുകളഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ജസ് വീന്തറിനെ കസ്റ്റഡിയിൽ എടുത്തത്.

അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം ഏകദേശം ഒരു മാസത്തിലേക്ക് അടുക്കുകയാണ്. നിരവധി ഖാലിസ്ഥാൻ അനുയായികളെ സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ വാരിസ് പഞ്ചാബ് ദേയുടെ നേതാവായ അമൃത്പാലിന്‍റെ രണ്ടു വീഡിയോകൾ പുറത്തുവന്നിരുന്നു. അയൽസംസ്ഥാനങ്ങളിലേക്കും അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ്

ഹിസ്ബുള്ള പാർലമെന്‍ററി കൗൺസിൽ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു

ഒമാനിൽ കപ്പലിനു നേരെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർ മരിച്ചു

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

അഹ്മദി നജാദ് ജീവനോടെയുണ്ട്; ഇസ്രായേൽ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു