India

അമൃത്പാൽ സിങ്ങിനെതിരെ നിർണായക തെളിവ് ലഭിച്ചതായി പഞ്ചാബ് പൊലീസ്

അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം ഏകദേശം ഒരു മാസത്തിലേക്ക് അടുക്കുകയാണ്

MV Desk

അമൃത്സർ: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെതിരെ നിർണായക തെളിവ് ലഭിച്ചതായി പഞ്ചാബ് പൊലീസ്. ഈ തെളിവിന്‍റെ വെളിച്ചത്തിൽ ജസ് വീന്തർ സിങ് എന്ന എൻആർഐ യെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹോഷിയാർപുർ ജില്ലയിൽ നിന്നും അമൃത്പാൽ കടന്നുകളഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ജസ് വീന്തറിനെ കസ്റ്റഡിയിൽ എടുത്തത്.

അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം ഏകദേശം ഒരു മാസത്തിലേക്ക് അടുക്കുകയാണ്. നിരവധി ഖാലിസ്ഥാൻ അനുയായികളെ സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ വാരിസ് പഞ്ചാബ് ദേയുടെ നേതാവായ അമൃത്പാലിന്‍റെ രണ്ടു വീഡിയോകൾ പുറത്തുവന്നിരുന്നു. അയൽസംസ്ഥാനങ്ങളിലേക്കും അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര

പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി, രോഗി മരിച്ചു; ആരോപണവുമായി ബന്ധുക്കൾ

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!

അവൾ പാവപ്പെട്ടതായത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്, ഡോക്റ്റർ എന്ന വിളിക്ക് നിങ്ങൾ അർഹരല്ല; 4 വയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതി