ഹർഭജൻ സിങ്

 
India

ബിജെപിയിൽ ചേർന്ന ഹർഭജൻ സിങ്ങിന്‍റെ സുരക്ഷ പഞ്ചാബ് പൊലീസ് പിൻവലിച്ചു

ശനിയാഴ്ചയോടെയാണ് പഞ്ചാബ് പൊലീസ് സുരക്ഷ പിൻവലിച്ചത്.

നീതു ചന്ദ്രൻ

ചണ്ഡിഗഡ്: ബിജെപിയിൽ ചേർന്നതിനു പിന്നാലെ രാജ്യസഭാ എംപി ഹർഭജൻ സിങ്ങിന്‍റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് പൊലീസ്. ആം ആദ്മി പാർട്ടിയിൽ നിന്ന് രാഘവ് ഛദ്ദയ്ക്കൊപ്പം ബിജെപിയിലേക്ക് കൂറു മാറിയ 7 എംപിമാരിൽ ഒരാളാണ് ഹർഭജനും. ഇതു വരെയും 10 പൊലീസുകാർ അടങ്ങുന്ന സുരക്ഷയാണ് ഹർഭജന് പഞ്ചാബ് പൊലീസ് നൽകിയിരുന്നത്.

ജലന്ധറിലെ ചോട്ടി ബറാദാരിയിലുള്ള വീടിനും സംരക്ഷണം നൽകിയിരുന്നു. ശനിയാഴ്ചയോടെയാണ് പഞ്ചാബ് പൊലീസ് സുരക്ഷ പിൻവലിച്ചത്. എന്നാൽ ഞായറാഴ്ച മുതൽ സിആർപിഎഫിനെ ഹർഭജന്‍റെ വീടിനു മുന്നിൽ വിന്യസിച്ചിട്ടുണ്ട്.

ഹർഭജൻ സിങ്, അശോക് മിത്തൽ, രാജീന്ദർ ഗുപ്ത എന്നിവരുടെ വീടിനു മുന്നിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള പാർട്ടി അതിന്‍റെ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും മാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള 7 പേർ ബിജെപിയിൽ ചേർന്നത്. 7 പേരും പാർട്ടിയെ ചതിച്ചുവെന്നും വഞ്ചകരാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ പ്രതികരിച്ചിരുന്നു.

മെസിയുടെ പേരിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണം: രാജീവ് ചന്ദ്രശേഖർ

ചാരവൃത്തി; ബംഗാളിൽ പാക് പൗരൻ അറസ്റ്റിൽ

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ച് കർണാടക മുഖ്യമന്ത്രി ശിവകുമാർ

ആട് മേയ്ക്കുന്നതിനിടെ മിന്നലേറ്റ് രണ്ട് പേർ മരിച്ചു; ഒരാൾക്ക് പരുക്ക്

കൂറ്റൻ വാട്ടർ ടാങ്കിൽ ഇറങ്ങിയ നാലു പേർ ബോധരഹിതരായി; രണ്ടു പേർ മരിച്ചു