കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളെജിലെ മുൻ പ്രിൻസിപ്പാളിനെതിരേ പുതിയ വെളിപ്പെടുത്തൽ 
India

'അജ്ഞാത മൃതദേഹങ്ങൾ വിറ്റ് കാശാക്കി, നിരവധി വിദ്യാർഥികളുടെ ജീവിതം താറുമാറാക്കി'

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളെജിലെ മുൻ പ്രിൻസിപ്പാളിനെതിരേ പുതിയ വെളിപ്പെടുത്തൽ

നീതു ചന്ദ്രൻ

കൊൽക്കത്ത: വനിതാ ഡോക്റ്റർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളെജിലെ മുൻ പ്രിൻസിപ്പാൾ സന്ദീപ് ഘോഷിനെതിരേ പുതിയ വെളിപ്പെടുത്തൽ. ആശുപത്രിയിൽ എത്തിക്കുന്ന അജ്ഞാത മൃതദേഹങ്ങൾ ഇയാൾ വിറ്റിരുന്നുവെന്നാണ് ആരോപണം. വനിതാ ഡോക്റ്റർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഘോഷ് കോളെജിൽ നിന്ന് രാജി വച്ചത്. കൊലപാതകക്കേസിൽ സിബിഐ ഇയാളുടെ നുണ പരിശോധനയ്ക്കൊരുങ്ങുകയാണിപ്പോൾ. അതിനിടെയാണ് കോളെജിലെ മുൻ ജീവനക്കാരനായ അക്തർ അലി പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

അയാളൊരു ഡോക്റ്റർ അല്ല, ഒരു കുറ്റവാളിയാണ്. അയാൾ നിരവധി വിദ്യാർഥികളുടെ ജീവിതം താറുമാറാക്കിയിട്ടുണ്ട്. അയാൾ ഒരു മാഫിയാതലവനാണ്. പലപ്പോഴും വിദ്യാർഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. അജ്ഞാത മൃതദേഹങ്ങൾ വിറ്റ് പണം നൽകാറുണ്ട്. മരണ സർട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും നശിപ്പിച്ചതിനു ശേഷമാണ് ഇയാൾ മൃതദേഹം വിൽക്കാറുള്ളത്. അതു കൊണ്ടു തന്നെ ആരും അതൊന്നും കണ്ടെത്തിയിട്ടില്ലെന്നും അക്തർ അലി പറയുന്നു.

ഇതിനു മുൻപും ഘോഷിന്‍റെ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി വിജിലൻസ് കമ്മിഷന് പരാതി നൽകിയിരുന്നെന്നും അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും യാതൊരു വിധ നടപടികളും ഉണ്ടായില്ല. പകരം തന്നെ അവിടെ നിന്ന് സ്ഥലം മാറ്റിയെന്നു അക്തർ അലി പറയുന്നു.

വനിതാ ഡോക്റ്ററുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ട് രാജ്യം മുഴുവൻ പ്രതിഷേധം ശക്തമായതോടെ ഘോഷ് ആശുപത്രിയിൽ നിന്ന് രാജി വച്ചു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അയാളെ കൽക്കട്ട മെഡിക്കൽ കോളെജിൽ പ്രിൻസിപ്പാളായി നിയമിച്ചു. കോടതി ഇടപെടലിനെ തുടർന്ന് അനിശ്ചിതകാല അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് ഘോഷ്. വനിതാ ഡോക്റ്ററുടെ മരണം ഒരു ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് ഇതു വരെയും ഘോഷ് ശ്രമിച്ചതെന്നും അക്തൽ അലി ആരോപിക്കുന്നു.

കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം; കരട് വിജ്ഞാപനം പുറത്തിറക്കി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിലെന്ന് പിണറായി വിജയൻ

''4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും''; മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ; ആദ്യഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിലെന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ളക്കേസ് ; അടൂർപ്രകാശിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്