rahul gandhi  
India

'എറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അസമിലേത്'; രാഹുൽ ഗാന്ധി

യാത്ര കടന്ന് പോകുന്ന ശിവ സഗറിൽ നാടകീയ പ്രതിഷേധവുമായി അസം യൂത്ത് കോൺഗ്രസിന്‍റെ മുൻ അധ്യക്ഷ അങ്കിത ദത്ത രംഗത്ത് വന്നു

MV Desk

ഡിസ്പൂർ: അഞ്ചാം ദിനത്തിലേക്ക് കടന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ പര്യടനം ആരംഭിച്ചു. 8 ദിവസം നീണ്ട യാത്ര അസമിൽ 17 ജില്ലകളിലായി 833 കിലോമീറ്റർ യാത്ര സഞ്ചരിക്കും. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനോടൊപ്പം, നീതി ഉറപ്പാക്കാൻ കൂടി ലക്ഷ്യം വെച്ചാണ് യാത്രയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

എറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അസമിലേതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അസം ഭരിക്കുന്നത് എന്നും രാഹുൽ പറഞ്ഞു.

അതേസമയം, യാത്ര കടന്ന് പോകുന്ന ശിവ സഗറിൽ നാടകീയ പ്രതിഷേധവുമായി അസം യൂത്ത് കോൺഗ്രസിന്‍റെ മുൻ അധ്യക്ഷ അങ്കിത ദത്ത രംഗത്ത് വന്നു. നീതി തേടിയതിനാണ് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് അങ്കിത ആരോപിച്ചു. അങ്കിതയുടെ പ്രതിഷേധത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഭാരത് ന്യായ യാത്രയിൽ ജനപങ്കാളിത്തം കുറയ്ക്കാൻ അസം സർക്കാർ ശ്രമിക്കുന്നതായും കോൺഗ്രസിന് ആക്ഷേപമുണ്ട്.

സുരേഷ് ഗോപി ദത്തെടുത്ത അവിണിശേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ

"എസ്‌ഡിപിഐ പിന്തുണയിൽ ഭരണം വേണ്ട"; സത്യപ്രതിജ്ഞയ്ക്കു പിന്നാലെ രാജി വച്ച് യുഡിഎഫ് പ്രതിനിധി

മറ്റത്തൂരിൽ കോൺ​ഗ്രസ് മെമ്പർമാർ കൂട്ടത്തോടെ പാർട്ടിയിൽ നിന്ന് രാജിവെച്ചു; ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചു

''ഭയന്ന് ഓടിപ്പോകില്ല, വിളിച്ചിരുത്തി സംസാരിക്കാൻ മര്യാദ കാട്ടണം'': സസ്പെൻഷന് പിന്നാലെ വിമർശനവുമായി ലാലി ജെയിംസ്

''കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്?ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?''; കുറിപ്പുമായി ഷിബു ബേബി ജോൺ