വീണ്ടും വിട്ട് നിന്ന് തരൂർ

 
India

വീണ്ടും വിട്ട് നിന്ന് തരൂർ; രാഹുൽഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തിൽ‌ പങ്കെടുത്തില്ല

കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

Jisha P.O.

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ ലോക്സഭാ അംഗങ്ങളുടെ പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ. തുടർച്ചയായ മൂന്നാം തവണയാണ് തരൂർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കടുത്ത വിയോജിപ്പിലായ സാഹചര്യത്തിലാണ് വിട്ടുനിൽക്കൽ.

ഡിസംബർ 19 ന് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബിജെപിക്കെതിരായ ആക്രമണങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായി രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്‍റെ 99 എംപിമാരെ യോഗത്തിന് ക്ഷണിച്ചത്.

കൊൽക്കത്തയിൽ അദ്ദേഹത്തിന്‍റെ ദീർഘകാല സഹായി ജോൺ കോശിയുടെ വിവാഹവും സഹോദരി സ്മിത തരൂരിന്‍റെ ജന്മദിനവുമണെന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നേരത്തെ നവംബർ 18, 30 തീയതികളിൽ നടന്ന യോഗത്തിലും തരൂർ പങ്കെടുത്തില്ല. സോണിയാ ഗാന്ധി, മല്ലികാർജുർ ഖാർഗെ എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു വിട്ടുനിൽക്കൽ.

വിമാനടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുന്നത് അപ്രായോഗികം; നിലപാട് വ്യക്തമാക്കി വ്യോമയാന മന്ത്രി

കാസർഗോഡ് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; റെയിൽവേ ഉദ്യോഗസ്ഥന്‍റെ കൈ അറ്റു

'അമ്മ' അതിജീവിതയ്ക്കൊപ്പം, ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല; ശ്വേത മേനോൻ

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

എല്ലാവർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്‍റെ ലക്ഷ്യം; വീണാ ജോർജ്