രാഹുൽ ഗാന്ധി 

file

India

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

വ‍്യവസായി ഗോപാൽ ഖേംക കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബിജെപിയെയും നിതീഷ് കുമാറിനെയും വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്

ന‍്യൂഡൽഹി: ബിജെപിയും നിതീഷ് കുമാറും ചേർന്ന് ബിഹാറിനെ ഇന്ത‍്യയുടെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വ‍്യവസായി ഗോപാൽ ഖേംക കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബിജെപിയെയും മുഖ‍്യമന്ത്രി നിതീഷ് കുമാറിനെയും വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

''നിങ്ങളുടെ മക്കളെ സംരക്ഷിക്കാൻ സാധിക്കാത്ത സർക്കാരിന് നിങ്ങളുടെ ഭാവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ല. ഇത് സർക്കാരിനെ മാറ്റാനായുള്ള തെരഞ്ഞെടുപ്പല്ല. ബിഹാറിനെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. സഹോദരി സഹോദരന്മാരെ ഇനിയും ഈ അനീതി പൊറുക്കാൻ കഴിയില്ല''. രാഹുൽ ഗാന്ധി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മഗഡ് ആശുപത്രിയുടെയും നിരവധി പെട്രോൾ പമ്പുകളുടെയും ഉടമയായ ഖേംക പറ്റ്നയിലെ ഗാന്ധി മൈതാനത്ത് വച്ച് കൊല്ലപ്പെടുന്നത്. ഖേംകയെ കൊന്ന ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സ്വത്ത് തർക്കം മൂലമാണ് ഖേംക കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ‍്യമങ്ങളുടെ റിപ്പോർട്ട്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം