file image
ന‍്യൂഡൽഹി: വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത‍്യത്തെ തകർക്കുന്നവരെ മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുകയാണെന്നും താൻ തെളിവ് കാണിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ വീണ്ടും ആരോപണങ്ങളുയർത്തി രംഗത്തെത്തിയത്. കർണാടകത്തിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കിയതായും ഇതെങ്ങനെ സംഭവിച്ചുവെന്ന് വോട്ടർമാർക്ക് ഒരറിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.