ഇന്ത്യ-പാക് അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങ്; പരസ്പരം കൈ കൊടുക്കില്ല

 
India

ഇന്ത്യ-പാക് അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങ്; പരസ്പരം കൈ കൊടുക്കില്ല

വാഗ-അട്ടാരി, ഹുസ്സൈൻവാല, നഡ്കി എന്നീ സംയുക്ത പോസ്റ്റുകളിലാണ് ചടങ്ങ് പുനരാരംഭിക്കുന്നത്.

നീതു ചന്ദ്രൻ

അമൃത്‌സർ: പഞ്ചാബിലെ ഇന്ത്യ- പാക് അതിർത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിലേക്ക് ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് വ്യക്തമാക്കി ബിഎസ്എഫ്. ഓപ്പറേഷൻ സിന്ദൂറിന്‍റെ സാഹചര്യത്തിൽ രണ്ടാഴ്ചയായി നിർത്തി വച്ചിരുന്ന ചടങ്ങ് ചൊവ്വാഴ്ച പുനരാരംഭിക്കും.

വൈകിട്ട് 6 മണി മുതലാണ് ചടങ്ങ് ആരംഭിക്കുക. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ചടങ്ങിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വാഗ-അട്ടാരി, ഹുസ്സൈൻവാല, നഡ്കി എന്നീ സംയുക്ത പോസ്റ്റുകളിലാണ് ചടങ്ങ് പുനരാരംഭിക്കുന്നത്.

എന്നാൽ ചടങ്ങിന്‍റെ ഭാഗമായി ഇനി മുതൽ ബിഎസ്എഫ് ജവാന്മാർ പാക് അതിർത്തി രക്ഷാ സേനാ അംഗങ്ങൾക്ക് കൈ കൊടുക്കില്ല. ദേശീയ പതാക താഴ്ത്തുന്ന സമയത്ത് അതിർത്തികവാടം തുറക്കുകയുമില്ല.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്