ഇന്ത്യ-പാക് അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങ്; പരസ്പരം കൈ കൊടുക്കില്ല

 
India

ഇന്ത്യ-പാക് അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങ്; പരസ്പരം കൈ കൊടുക്കില്ല

വാഗ-അട്ടാരി, ഹുസ്സൈൻവാല, നഡ്കി എന്നീ സംയുക്ത പോസ്റ്റുകളിലാണ് ചടങ്ങ് പുനരാരംഭിക്കുന്നത്.

നീതു ചന്ദ്രൻ

അമൃത്‌സർ: പഞ്ചാബിലെ ഇന്ത്യ- പാക് അതിർത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിലേക്ക് ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് വ്യക്തമാക്കി ബിഎസ്എഫ്. ഓപ്പറേഷൻ സിന്ദൂറിന്‍റെ സാഹചര്യത്തിൽ രണ്ടാഴ്ചയായി നിർത്തി വച്ചിരുന്ന ചടങ്ങ് ചൊവ്വാഴ്ച പുനരാരംഭിക്കും.

വൈകിട്ട് 6 മണി മുതലാണ് ചടങ്ങ് ആരംഭിക്കുക. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ചടങ്ങിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വാഗ-അട്ടാരി, ഹുസ്സൈൻവാല, നഡ്കി എന്നീ സംയുക്ത പോസ്റ്റുകളിലാണ് ചടങ്ങ് പുനരാരംഭിക്കുന്നത്.

എന്നാൽ ചടങ്ങിന്‍റെ ഭാഗമായി ഇനി മുതൽ ബിഎസ്എഫ് ജവാന്മാർ പാക് അതിർത്തി രക്ഷാ സേനാ അംഗങ്ങൾക്ക് കൈ കൊടുക്കില്ല. ദേശീയ പതാക താഴ്ത്തുന്ന സമയത്ത് അതിർത്തികവാടം തുറക്കുകയുമില്ല.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?