ആർ.ജി. കർ മെഡിക്കൽ കോളെജ് 
India

ഡോക്‌ടറുടെ കൊലപാതകം: മെഡിക്കൽ കോളെജിലെ തിരിമറികളെക്കുറിച്ചും അന്വേഷണം

ആശുപത്രിയിലെ തിരിമറികളെക്കുറിച്ച് ഡോക്‌ടർ മനസിലാക്കിയ കാര്യങ്ങൾ പുറത്തുവരാതിരിക്കാനുള്ള ആസൂത്രിത കൊലപാതകമെന്നും സംശയം

കോൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനു കീഴിലുള്ള ആർ.ജി. കർ മെഡിക്കൽ കോളെജിൽ പിജി ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ, ആശുപത്രിയിലെ സാമ്പത്തിക തിരിമറികളെക്കുറിച്ചും അന്വേഷണം. ഇതിനായി സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം സംഘത്തെ (SIT) നിയോഗിച്ചിട്ടുണ്ട്.

ആശുപത്രിയിലെ ഡ്യൂട്ടിക്കിടയൊണ് ഡോക്‌ടർ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. ആശുപത്രിയിലെ തിരിമറികളെക്കുറിച്ച് ഡോക്‌ടർ മനസിലാക്കിയ കാര്യങ്ങൾ പുറത്തുവരാതിരിക്കാനുള്ള ആസൂത്രിത കൊലപാതകമായിരുന്നു ഇതെന്നും ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇതു പരിശോധിക്കാൻ പ്രത്യേകം സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

പൊലീസ് അക്കാഡമി ഐജി ഡോ. പ്രണവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.

ഡോക്‌ടറുടെ കൊലപാതകത്തെത്തുടർന്ന് രാജ്യത്താകമാനം ആരോഗ്യ പ്രവർത്തകർ പ്രക്ഷോഭം തുടരുകയാണ്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍