Shobha Karandlaje 
India

തമിഴ്നാട്ടിനെക്കുറിച്ചുള്ള വിദ്വേഷ പരാമർശത്തിൽ മാപ്പു പറഞ്ഞ് ശോഭാ കരന്ദലജെ; കേരളത്തിനെതിരായ പരാമർശം പിൻവലിച്ചില്ല

കേരളത്തിൽ നിന്നും ആളുകളെത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നായിരുന്നു കേരളത്തിനെതിരായ പരാമർശം

Namitha Mohanan

ബംഗളൂരു: തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പു പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭാ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ഭീകര പരിശീലനം നടത്തി ബംഗളൂരുവിൽ സ്ഫോടനം നടത്തുന്നു എന്ന പരാമർശത്തിലാണ് ശോഭ മാപ്പു പറഞ്ഞത്. തമിഴ്നാട്ടുകാരെ മൊത്തതിൽ ഉദ്ദേശിച്ചല്ല പരാമർശമെന്നാണ് ശോഭ‍യുടെ വിശദീകരണം.

എന്നാൽ കേരളത്തെക്കുറിച്ചുള്ള പരാമർശം ശോഭ പിൻവലിച്ചിട്ടില്ല. കേരളത്തിൽ നിന്നും ആളുകളെത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നായിരുന്നു കേരളത്തിനെതിരായ പരാമർശം.

''ഒരാൾ തമിഴ്നാട്ടിൽ‌ നിന്നു വന്ന് ഒരു കഫേയിൽ ബോംബ് വച്ചു. ഡൽഹിയിൽ നിന്നും മറ്റൊരാൾ വന്ന് നിയമസഭയിൽ‌ പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. കേരളത്തിൽ നിന്നും മറ്റൊരാൾ വന്ന് കോളെജ് വിദ്യാർഥികൽക്കു നേരെ ആസിഡ് ഒഴിക്കുന്നു. ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നു''- എന്നായിരുന്നു ശോഭയുടെ പരാമർശം. ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മധ്യമങ്ങളോടായിരുന്നു ശോഭയുടെ വിദ്വേഷ പരാമർശം.

പിഎം ശ്രീ പദ്ധതി; വിദ‍്യാഭ‍്യാസ മന്ത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി യുവജന സംഘടനകൾ

അച്ചടി പരസ്യ നിരക്ക് വർധിപ്പിക്കാൻ കേന്ദ്രം; പ്രഖ്യാപനം ബിഹാർ തെരഞ്ഞെടുപ്പിനു ശേഷം

ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു

സംഗക്കാരയെ മറികടന്നു, ഇനി മുന്നിൽ സച്ചിൻ മാത്രം; ചരിത്ര നേട്ടവുമായി കോലി

''കേരളത്തിലിനി സവർക്കറും ഹെഡ്ഗേവാറും പാഠ്യവിഷയം, ഇഷ്ടമില്ലാത്തവർ പഠിക്കണ്ട'': കെ. സുരേന്ദ്രൻ