ഡി. ശിൽപ്പ

 
India

ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപ്പയുടെ കേഡർ മാറ്റത്തിന് സ്റ്റേ

ശിൽപ്പ അടക്കം എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി.

Megha Ramesh Chandran

ന്യൂഡൽഹി: കേരള കേഡറിലുളള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപ്പയെ കർണാടക കേഡറിലേക്കു മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്.

ശിൽപ്പ അടക്കം എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും. 2015ൽ കേഡർ നിർണയിച്ചപ്പോഴുളള പിഴവുമൂലമാണ്, കര്‍ണാടക സ്വദേശിനിയായ താൻ കർണാടക കേഡറിൽ ഉൾപ്പെടാതെ പോയതെന്നായിരുന്നു ഡി. ശിൽപ്പയുടെ വാദം. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ജൂലൈയിൽ കേഡ‍ർ മാറ്റത്തിന് ഉത്തരവിട്ടത്.

കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങൾ പാലിച്ചാണ് കേഡർ അനുവദിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്. കേന്ദ്രത്തിന്‍റെ അപ്പീലിൽ മറുപടി നൽകാൻ ശിൽപ്പയ്ക്ക് നാല് ആഴ്ചത്തെ സമയം കോടതി നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ