ദളിത് വിദ്യാർഥിയുടെ ഐഐടി പ്രവേശനം ഉറപ്പാക്കി സുപ്രീം കോടതി file
India

'മിടുക്കനായ കുട്ടിയെ ഉപേക്ഷിക്കാനാകില്ല'; ദളിത് വിദ്യാർഥിയുടെ ഐഐടി പ്രവേശനം ഉറപ്പാക്കി സുപ്രീം കോടതി

ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണു സുപ്രീം കോടതിയുടെ നടപടി.

ന്യൂഡൽഹി: നിശ്ചിത സമയത്തിനുള്ളിൽ ഫീസടയ്ക്കാൻ കഴിയാത്തതിനെത്തുടർന്ന് ഐഐടി പഠനം നിഷേധിക്കപ്പെട്ട ദളിത് ബാലന് രക്ഷാഹസ്തവുമായി സുപ്രീം കോടതി. വിദ്യാർഥിയെ ബിടെക് കോഴ്സിൽ പ്രവേശിപ്പിക്കാൻ ധൻബാദ് ഐഐടി അധികൃതരോട് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. മിടുക്കനായ ആൺകുട്ടിയെ വെറുതേ ഉപേക്ഷിക്കാനാവില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണു കോടതിയുടെ വിധി.

ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണു സുപ്രീം കോടതിയുടെ നടപടി. ഉത്തർപ്രദേശിലെ മുസാഫർനഗറിനു സമീപം തിത്തോറ സ്വദേശി അതുൽ കുമാർ (18) എന്ന വിദ്യാർഥിക്കുവേണ്ടിയാണു പരമോന്നത കോടതി ഇടപെട്ടത്. ദിവസക്കൂലിക്കാരനായ അച്ഛന് ഐഐടിയിലെ ഫീസായ 17500 രൂപ ജൂൺ 24നുള്ളിൽ അടയ്ക്കണമെന്ന നിബന്ധന പാലിക്കാനായില്ല.

ഇതോടെ, വിദ്യാർഥിയുടെ മാതാപിതാക്കൾ ദേശിയ പട്ടികജാതി കമ്മിഷനെയും ഝാർഖണ്ഡ് ലീഗൽ സർവീസസ് അഥോറിറ്റിയെയും മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചു. പ്രവേശന പരീക്ഷ നടത്തിയത് മദ്രാസ് ഐഐടിയായതിനാലായിരുന്നു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. പണമടച്ചാൽ വിദ്യാർഥിക്ക് ഇപ്പോൾ ക്ലാസ് ആരംഭിച്ച ബാച്ചിൽ പ്രവേശനം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി