സുപ്രീം കോടതി 
India

ശബരിമല യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള കേസുകളുടെ വാദം കേള്‍ക്കൽ തീയതിയിൽ സുപ്രീം കോടതി തീരുമാനം അടുത്തയാഴ്ച

ശബരിമല യുവതീ പ്രവേശന കേസ് നിലവിൽ ഒൻപതംഗ ബെഞ്ചിന്‍റെ പരിഗണനയിലാണ്

MV Desk

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് അടക്കം 7, 9 ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകളുടെ വാദം കേൾക്കൽ തീയതി ഈ മാസം 12 ന് തീരുമാനിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.

നിലവിൽ വിവിധ വിഷയങ്ങളിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദ് പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് 7,9 ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകളുടെ വാദം കേൾക്കാൽ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്.

ശബരിമല യുവതീ പ്രവേശന കേസ് നിലവിൽ ഒൻപതംഗ ബെഞ്ചിന്‍റെ പരിഗണനയിലാണ്. ഒൻപതംഗ ബെഞ്ചിന്‍റെ പരിഗണനയിലുള്ള നിരവധി കേസുകൾ കോടതി പരിഗണിക്കുമ്പോൾ ശബരിമല യുവതീ പ്രവേശന കേസും ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ. ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയിലുള്ള കേസുകളിൽ വാദം പൂർത്ത‍ിയായാലുടൻ സുപ്രകീംകോടതി ഒൻപതംഗ ബെഞ്ചിന്‍റെ പരിഗണനയിലുള്ള കേസുകളിൽ വാദം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ടി20 ലോകകപ്പ്: കളിച്ചത് കിഷൻ മാത്രം, ഇന്ത്യ 175/7

ശബരിമല യുവതി പ്രവേശനം: തിടുക്കത്തിൽ നിലപാട് എടുക്കാൻ കഴിയില്ലെന്ന് പി. രാജീവ്

അടുക്കളയില്‍ തിളയ്ക്കുന്ന പ്രതിഷേധം; കപ്പ കുഴച്ച് കെ.സി. വേണുഗോപാല്‍

"കറിവേപ്പില പോലെ ഒഴിവാക്കി"; പ്രേംകുമാറിനെ അനുകൂലിച്ച് വിനയൻ

താങ്ങാനാവാത്ത കടബാധ്യത; പുരസ്കാരജേതാവായ കർഷകൻ ജീവനൊടുക്കി