India

ഹിൻഡൻബർഗ് റിപ്പോർട്ട്: വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കില്ല; സുപ്രീം കോടതി

അദാ‍നി വിവാദവുമായി ബന്ധപ്പെട്ട് ഹിൻഡൻബെർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ എംഎൽ ശർമ്മ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ നിലപാട്

MV Desk

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരമൊരു നിർദ്ദേശം കോടതിക്ക് നൽകാനാവില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ നിരീക്ഷണം. അദാ‍നി വിവാദവുമായി ബന്ധപ്പെട്ട് ഹിൻഡൻബെർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എംഎൽ ശർമ്മ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടായിരുന്നു കോടതി നിലപാട്.

അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി സമിതി സംബന്ധിച്ചുള്ള ഉത്തരവ് ഉടനുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർ‌ട്ടിനെ തുടർന്ന് ഓഹരി വിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതെയിരിക്കാനുള്ള പഠനത്തിനായുള്ളതാണ് ഈ സമിതി. സമിതിയെക്കുറിച്ചുള്ള കേന്ദ്രത്തിന്‍റെ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും സുപ്രീം കോടതി അത് തള്ളിക്കളഞ്ഞിരുന്നു.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ