പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി.
File image
കോൽക്കത്ത: അടിയന്തരാവസ്ഥാകാലത്ത് പ്രതിഷേധത്തിൽ പങ്കെടുത്ത് ബംഗാളിലെ ജയിലിൽ കിടന്നവർക്ക് പെൻഷൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാന സെക്രട്ടറേയിറ്റിൽ സംസാരിക്കവെയാണ് സുവേന്ദു ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇത്തരത്തിലുള്ള 325 പേരെ സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും പശ്ചിമ ബംഗാൾ ലോക്തന്ത്ര സേനാനി സമ്മാൻ എന്ന പേരിൽ പെൻഷൻ പദ്ധതി നടപ്പാക്കി ഇവർക്ക് 10000 രൂപ വീതം മാസം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതിന്‍റെ ഓർമക്കായി കേന്ദ്രം ജൂൺ 25 സംവിധാൻ ഹത്യ ദിവസ് ആയി ആചരിച്ചുവരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥാ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് സർക്കാർ പെൻഷൻ നൽകി ആദരിക്കുന്നുണ്ട്.