Port Blair 
India

ആൻഡമാനിൽ 'നിധി'യുണ്ട്; ഇന്ത്യ ഊർജ സമൃദ്ധിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമുദ്ര മന്ഥൻ പദ്ധതിയുടെ ഭാഗമായാണ് കടലിനടിയിൽ ഖനനം നടത്തുന്നത്.

നീതു ചന്ദ്രൻ

ശ്രീ വിജയപുരം: ആൻഡമാൻ തീരത്തു നടത്തിയ ഖനനത്തിൽ വീണ്ടും പ്രകൃതിവാതക ശേഖരം കണ്ടെത്തി ഓയിൽ ഇന്ത്യ ലിമിറ്റഡ്. ഇതിപ്പോൾ രണ്ടാം തവണയാണ് മേഖലയിൽ പ്രകൃ‌തിവാതകം കണ്ടെത്തുന്നത്. ആൻഡമാൻ ദ്വീപിന്‍റെ കിഴക്കൻ തീരത്ത് നിന്ന് 15 കിലോമീറ്റർ അകത്തോട്ട് മാറി കടലിനടിയിൽ നടത്തിയ ഖനനത്തിലാണ് പ്രകൃതിവാതകശേഖരം കണ്ടെത്തിയത്. 2025 സെപ്റ്റംബറിൽ വിജയപുരം-2 എന്ന ഖനനമേഖലയിലും പ്രകൃതിവാതകം കണ്ടെത്തിയിരുന്നു.

നിലവിൽ മൂന്നിടങ്ങളിലായാണ് ഖനനം തുടരുന്നത്. തദ്ദേശ ഊർജ സുരക്ഷയെ ശക്തിപ്പെടുത്തുന്നതിന് സഹായകമായ കണ്ടെത്തലാണിതെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. 1900 മീറ്റർ ഖനനം നടത്തിയപ്പോഴാണ് പ്രകൃതിവാതക ശേഖരം കണ്ടെത്താനായതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമുദ്ര മന്ഥൻ പദ്ധതിയുടെ ഭാഗമായാണ് കടലിനടിയിൽ ഖനനം നടത്തുന്നത്. വാതകത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്; സുപ്രീം കോടതിയിൽ തടസ ഹർജി

അമ്മയെ കുത്തിയ ശേഷം കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി 21 കാരൻ ജീവനൊടുക്കി

സച്ചിന്‍റെ 37 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് 15കാരൻ വൈഭവ് സൂര്യവംശി

"എനിക്ക് സഹോദരനുണ്ട്, അദ്ദേഹത്തെയല്ല നിയമിച്ചത്, പ്രതിപക്ഷ നേതാവുപോലും എന്നെ വിമർശിച്ചില്ല": സണ്ണി ജോസഫ്

എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം: മുഖ്യമന്ത്രിയോട് എക്സൈസ് മന്ത്രി എം. ലിജു