India

അമൃത്സറിൽ സംഘർഷം: വാരിസ് പഞ്ചാബ് ദേ സംഘം പൊലീസിനെ ആക്രമിച്ചു

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ പൊലീസിനെ ആക്രമിച്ച് വാരിസ് പഞ്ചാബ് ദേ അനുയായികൾ. പൊലീസ് അറസ്റ്റ് ചെയ്ത നേതാക്കളെ മോചിപ്പിക്കമെന്ന ആവശ്യവുമായാണു ആയിരക്കണക്കിനു പേർ വാളും ആയുധങ്ങളുമായി ആക്രമം അഴിച്ചുവിട്ടതും, അജ്നാല പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതും. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

വാരിസ് പഞ്ചാബ് ദേ ത‌ലവൻ അമൃത്പാൽ സിങ്ങിന്‍റെ അടുത്ത അനുയായികളായ ലവ്പ്രീത് തൂഫാൻ, ബൽദേവ് സിങ് തുടങ്ങിയവരെ തട്ടിക്കൊണ്ടു പോകൽ, അക്രമം തുടങ്ങിയ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ആക്രമം. നേരത്തെ അമൃത്സർ-ജലന്ധർ ദേശീയപാതയും ഇവർ ഉപരോധിച്ചിരുന്നു.

ആയുധങ്ങളുമായി സംഘത്തിന്‍റെ അനുയായികൾ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു