5 വര്‍ഷത്തിനിടെ വിദേശരാജ്യങ്ങളിൽ മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ Representative image by Freepik.com
Pravasi

5 വര്‍ഷത്തിനിടെ വിദേശരാജ്യങ്ങളിൽ മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

കാനഡ, യുഎസ്, ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ മരിച്ചത്

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ വിദേശ രാജ്യങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

അനാരോഗ്യം അടക്കമുള്ള സ്വാഭാവിക കാരണങ്ങളും, അസ്വാഭാവിക മരണവും അടക്കമുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കാനഡ, യുഎസ്, ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ മരിച്ചത്. 2019 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ കാനഡയില്‍ ആകെ മരിച്ച ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 172 ആണ്. ഇതില്‍ ഒമ്പത് പേര്‍ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുകയായിരുന്നു.

യുഎസിൽ 108 പേരും ബ്രിട്ടനില്‍ 58 പേരും, ഓസ്ട്രേലിയയില്‍ 57 പേരും, റഷ്യയില്‍ 37 പേരും, ജര്‍മനിയില്‍ 24 പേരും, ഇറ്റലി, യുക്രെയിൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ 18 പേർ വീതവുമാണ് മരിച്ചത്. അര്‍മേനിയ, ഫിലിപ്പൈൻസ്, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഏഴുപേര്‍ വീതം മരിച്ചു.

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി