കിരീടാവകാശി ഷെയ്ഖ് ഹംദാൻ

 
Pravasi

ദുബായിൽ 150 കോടി ദിർഹത്തിന്‍റെ സാമ്പത്തിക പാക്കേജ് അനുവദിച്ച് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

കച്ചവടക്കാർക്കും കമ്പനികൾക്കും നിരവധി ആനുകൂല്യങ്ങൾ

UAE Correspondent

ദുബായ്: ദുബായിലെ കച്ചവടക്കാർക്കും കമ്പനികൾക്കും വലിയ ആശ്വാസമേകുന്ന പുതിയൊരു സാമ്പത്തിക സഹായ പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 150 കോടി ദിർഹത്തിന്‍റെ ഇളവുകളാണ് ഈ പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ നൽകിയ 100 കോടി ദിർഹത്തിന്‍റെ സഹായത്തിന് പുറമെയാണിത്. സ്ഥാപനങ്ങളുടെ ബിസിനസ് ചിലവുകൾ കുറയ്ക്കാനും ദുബായിലെ സാമ്പത്തിക രംഗം കൂടുതൽ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഹോട്ടൽ മുറികൾക്കും റെസ്റ്റോറന്‍റുകൾക്കും ഉണ്ടായിരുന്ന മുനിസിപ്പാലിറ്റി നികുതിയും 'ടൂറിസം ദിർഹം' ഫീസും താൽക്കാലികമായി ഒഴിവാക്കി. ഹോട്ടലുകളിലെ സെയിൽസ് ഫീസും നൽകേണ്ടതില്ല.

എക്സിബിഷനുകൾ, കായിക-വിനോദ പരിപാടികൾ എന്നിവയുടെ പെർമിറ്റ് ഫീസുകൾ പൂർണ്ണമായും ഒഴിവാക്കി. പരിപാടികൾ മാറ്റിവെച്ചാലോ റദ്ദാക്കിയാലോ ഉള്ള പിഴയും നൽകേണ്ടതില്ല.

സ്വകാര്യ സ്കൂളുകളുടെയും നഴ്സറികളുടെയും ലൈസൻസ് പുതുക്കൽ ഫീസും പിഴകളും അടയ്ക്കാൻ കൂടുതൽ സമയം അനുവദിച്ചു. ചെറുകിട കമ്പനികളുടെ ബിസിനസ് ലൈസൻസ് കാലാവധി അധിക പണം ഈടാക്കാതെ രണ്ട് വർഷത്തേക്ക് കൂടി നീട്ടിനൽകും. കസ്റ്റംസ് നികുതികൾ തവണകളായി അടയ്ക്കാൻ സൗകര്യമുണ്ടാകും. കസ്റ്റംസ് പിഴകളിൽ 80% വരെ ഇളവും ലഭിക്കും.

ബിസിനസ് രംഗത്തുള്ളവർക്ക് കൈത്താങ്ങാകാനും അവരുടെ പ്രതിസന്ധികൾ പരിഹരിക്കാനും ദുബായ് സർക്കാർ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

മണപ്പുറം ഗ്രൂപ്പിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്തു; മുൻ എജിഎം ധന്യ മോഹൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി

ലക്ഷ്മിപ്രിയക്കെതിരായ പരാതി; അൻസിബയോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ട് കോടതി

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ; കുടുങ്ങിക്കിടക്കുന്നത് 1700 ട്രക്കുകൾ

പൊലീസ് വാൻ തടഞ്ഞതിന്‍റെ പേരിൽ സൈബർ ആക്രമണം; പരാതി നൽകി റിയ ആഹിർ