ഗൾഫുഡ് 30-ാം പതിപ്പ് 17 മുതൽ; 129 രാജ്യങ്ങളിൽ നിന്നും 5,500ലധികം പ്രദർശകർ 
Pravasi

ഗൾഫുഡ് 30-ാം പതിപ്പ് 17 മുതൽ; 129 രാജ്യങ്ങളിൽ നിന്നും 5,500ലധികം പ്രദർശകർ

5 ദിവസങ്ങളിലായി 20 ബില്യൺ ഡോളറിന്‍റെ വ്യാപാര ഇടപാടുകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Namitha Mohanan

ദുബായ് : ഗൾഫുഡ് 30-ാം പതിപ്പ് 17 മുതൽ 25 വരെ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കും.'ദി നെക്സ്റ്റ് ഫ്രോണ്ടിയർ ഇൻ ഫുഡ്' എന്ന പ്രമേയത്തിൽ നടക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനത്തിന്‍റെ 30-ാം പതിപ്പിൽ 129 രാജ്യങ്ങളിൽ നിന്നുള്ള 5,500ലധികം പ്രദർശകർ 10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും.

5 ദിവസങ്ങളിലായി 20 ബില്യൺ ഡോളറിന്‍റെ വ്യാപാര ഇടപാടുകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വമ്പൻ ബഹുരാഷ്ട്ര കമ്പനികൾ മുതൽ സ്റ്റാർട്ടപ്പ് ഭക്ഷ്യ സംരംഭങ്ങൾ വരെ പ്രദർശകരിൽ ഉൾപ്പെടുന്നു. 1.3 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള 24 പ്രദർശന ഹാളുകൾ ഇവിടെ എത്തുന്നവർക്ക് സന്ദർശിക്കാം.

പുതിയ ഉൽപ്പന്നങ്ങൾ, ചേരുവകൾ, രുചികൾ എന്നിവ പുറത്തിറക്കുന്ന കമ്പനികളുമായി സംവദിക്കാം. അവരുടെ പാചക വൈദഗ്ധ്യം നേരിട്ട് അനുഭവിച്ചറിയാം. വാണിജ്യ-വ്യാപാര കരാറുകളിൽ ഏർപ്പെടാം. യുഎസ്എ, ഫ്രാൻസ്, ബ്രസീൽ, യുകെ, ഇന്ത്യ, സിംഗപ്പൂർ, ജപ്പാൻ, ഓസ്‌ട്രേലിയ, കൊസോവോ, മഡഗാസ്കർ, മൗറീഷ്യസ്, സാംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ സാന്നിദ്ധ്യമറിയിക്കും.

ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്

''രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്''; വിമർശനവുമായി എസ്എഫ്ഐ നേതാവ്

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി