'യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ' സ്ത്രീകൾക്കും കുട്ടികൾക്കുമായി 37 ടൺ സാധനങ്ങൾ അയച്ച് യുഎഇ 
Pravasi

'യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ' സ്ത്രീകൾക്കും കുട്ടികൾക്കുമായി 37 ടൺ സാധനങ്ങൾ അയച്ച് യുഎഇ

സഹായ ശ്രമങ്ങളുടെ പരമ്പരയിലെ ഒമ്പതാമത്തെ വിമാനമാണിത്.

Namitha Mohanan

അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ നേതൃത്വത്തിൽ നടത്തി വരുന്ന 'യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ' ദൗത്യത്തിന്‍റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കുമായി 37 ടൺ സാധനങ്ങൾ യുഎഇ അയച്ചു. സഹായ ശ്രമങ്ങളുടെ പരമ്പരയിലെ ഒമ്പതാമത്തെ വിമാനമാണിത്.

ലബനാൻ ജനതയുടെ വെല്ലുവിളി നിറഞ്ഞ മാനുഷിക സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുകയാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നതെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രിയും ഇന്‍റർനാഷണൽ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് കൗൺസിൽ അംഗവുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു.

'യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ' കാംപയ്ൻ ആരംഭിച്ച ശേഷം ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ യുഎഇയിൽ നിന്ന് മൊത്തം 375 ടൺ സാമഗ്രികൾ ലബനാനിലെത്തി.

പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദിന്‍റെ നിർദേശ പ്രകാരം ലബനാൻ ജനതക്ക് ആറ് മാനുഷിക സഹായ വിമാനങ്ങൾ കൂടി അയയ്ക്കുമെന്ന് യുഎഇ വ്യക്തമാക്കി.

ലബനാന് ഷെയ്ഖ ഫാത്തിമയുടെ 20 മില്യൺ ഡോളർ സംഭാവന

'യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ' കാമ്പയിനിന്‍റെ ഭാഗമായി യുഎഇയുടെ രാഷ്ട്ര മാതാവും ജനറൽ വിമൻസ് യൂണിയൻ അധ്യക്ഷയും യുഎഇ സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്‌ ഹുഡ് പ്രസിഡന്‍റും ഫാമിലി ഡെവലപ്‌മെന്‍റ് ഫൗണ്ടേഷൻ സുപ്രീം ചെയർവുമണുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് 20 മില്യൺ ഡോളർ സംഭാവന നൽകി.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ