.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇറാനിയൻ എണ്ണയുടെ കടലിലെ ഉപരോധം നീക്കാൻ ആലോചനയുമായി ട്രംപ്
file photo
നിലവിൽ ഭൂരിഭാഗം ഇറാനിയൻ എണ്ണയും ചൈനയിലേക്കാണ് പോകുന്നത്. എന്നാൽ ഉപരോധം നീക്കുന്നതോടെ ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ എണ്ണ വിപണനം ചെയ്യാൻ സാധിക്കും
വാഷിങ്ടൺ: ആഗോള വിപണിയിൽ കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കുന്നതിനായി ഇറാനിയൻ എണ്ണയുടെ മേലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് പരിഗണിക്കാൻ അമെരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യാഴാഴ്ച ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ അന്താരാഷ്ട്ര കടൽ മേഖലയിലുള്ള ടാങ്കറുകളിലെ ഇറാനിയൻ എണ്ണ വിപണിയിലെത്തിക്കാൻ അനുവദിക്കുന്നതിലൂടെ വിലക്കയറ്റം തടയാമെന്നാണ് അമേരിക്കൻ ഭരണകൂടം കണക്കാക്കുന്നത്.
കണക്കുകൾ പ്രകാരം ഏകദേശം 140 ദശലക്ഷം ബാരൽ ഇറാനിയൻ എണ്ണയാണ് നിലവിൽ കടലിൽ കെട്ടിക്കിടക്കുന്നത്. “വരും ദിവസങ്ങളിൽ ഈ എണ്ണയുടെ മേലുള്ള ഉപരോധം ഞങ്ങൾ നീക്കിയേക്കാം. ഇത് ലോകവിപണിയിൽ 10 മുതൽ 14 ദിവസത്തേക്ക് ആവശ്യമായ എണ്ണ ഉറപ്പാക്കാൻ സഹായിക്കും,” ബെസന്‍റ് പറഞ്ഞു. നിലവിൽ ഭൂരിഭാഗം ഇറാനിയൻ എണ്ണയും ചൈനയിലേക്കാണ് പോകുന്നത്. എന്നാൽ ഉപരോധം നീക്കുന്നതോടെ ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ എണ്ണ വിപണനം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ, തങ്ങളുടെ തന്ത്രപരമായ എണ്ണശേഖരത്തിൽ നിന്ന് കൂടുതൽ എണ്ണ പുറത്തിറക്കാനും അമേരിക്ക ആലോചിക്കുന്നുണ്ട്. ഗൾഫ് മേഖലയിലെ യുദ്ധം കാരണം എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും പൈപ്പ് ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. ഇറാന്‍റെ തന്നെ എണ്ണ വിപണിയിലിറക്കി അവർക്കെതിരെ ഒരു സാമ്പത്തിക ആയുധമായി ഉപയോഗിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. അതേസമയം, ഹുവായ്, ആൻഡ്രോയിഡ് ഫോണുകൾക്കായി സർക്കാർ പുറത്തിറക്കിയ പുതിയ ‘ടെലിഫോൺ അലേർട്ട്’ സംവിധാനത്തെക്കുറിച്ചും അധികൃതർ പൊതുജനങ്ങൾക്ക് ഓർമ്മപ്പെടുത്തൽ നൽകിയിട്ടുണ്ട്.