ഓങ് സാൻ സ്യുചി 
World

മ്യാൻമറിൽ ഉഷ്ണതരംഗം; ഓങ് സാൻ സ്യുചിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി

സൈനിക സർക്കാർ സ്യുചിക്ക് വേണ്ടത്ര ചികിത്സ നൽകുന്നില്ലെന്നും ആരോപണമുയർന്നിരുന്നു.

നീതു ചന്ദ്രൻ

ബാങ്കോക്: മ്യാൻമറിൽ ഉഷ്ണതരംഗം കനത്തതിനാൽ തടവു ശിക്ഷ അനുഭവിക്കുന്ന മുൻ നേതാവ് ഓങ് സാൻ സ്യുചിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയതായി സൈന്യം. സ്യുചിയുടെ ആരോഗ്യം മുൻ നിർത്തിയാണ് തീരുമാനം. 78 കാരിയായ സ്യുചിയുടെ ആരോഗ്യം ജയിൽ വാസം മൂലം അടിക്കടി മോശമാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രക്തസമ്മർദം അസാധാരണമായി കുറയുന്നതു മൂലം തലചുറ്റലും വിശപ്പില്ലായ്മയും സ്യുചിയെ അലട്ടിയിരുന്നു.

സൈനിക സർക്കാർ സ്യുചിക്ക് വേണ്ടത്ര ചികിത്സ നൽകുന്നില്ലെന്നും ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്യുചിയെ വീട്ടു തടങ്കലിലേക്ക് മാറ്റാൻ തീരുമാനമായത്. രാഷ്ട്രീയ നേതാവായ വിൻ മ്യിന്‍റിനേയും വീട്ടുതടങ്കലിലേക്ക് മാറ്റിയിട്ടുണ്ട്.

വിവിധ കേസുകളിലായി 27 വർഷം തടവു ശിക്ഷ ലഭിച്ചിരിക്കുന്ന സ്യുചിയെ നൈപിറ്റോയിലെ പ്രധാന ജയിലിൽ പ്രത്യേകം നിർമിച്ചിരിക്കുന്ന വിങ്ങിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് 39 ഡിഗ്രീ സെൽഷ്യസ് വരയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

ഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പൂർണ പിന്തുണയുമായി കർണാടക

കള്ളാടി മണ്ണിടിച്ചിൽ; '5 പേരെ കണ്ടെത്താനുണ്ട്, 2 പേരുടെ നില ഗുരുതരം': മുഖ‍്യമന്ത്രി

440 കോടി രൂപ നിക്ഷേപമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

തുർക്കിക്ക് എഫ്-35 വിൽപ്പന; നെതന്യാഹു–ഹെഗ്സെത്ത് കൂടിക്കാഴ്ച റദ്ദാക്കി

നടി അൻസിബയുടെ പരാതിയിൽ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്