ഓങ് സാൻ സ്യുചി 
World

മ്യാൻമറിൽ ഉഷ്ണതരംഗം; ഓങ് സാൻ സ്യുചിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി

സൈനിക സർക്കാർ സ്യുചിക്ക് വേണ്ടത്ര ചികിത്സ നൽകുന്നില്ലെന്നും ആരോപണമുയർന്നിരുന്നു.

നീതു ചന്ദ്രൻ

ബാങ്കോക്: മ്യാൻമറിൽ ഉഷ്ണതരംഗം കനത്തതിനാൽ തടവു ശിക്ഷ അനുഭവിക്കുന്ന മുൻ നേതാവ് ഓങ് സാൻ സ്യുചിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയതായി സൈന്യം. സ്യുചിയുടെ ആരോഗ്യം മുൻ നിർത്തിയാണ് തീരുമാനം. 78 കാരിയായ സ്യുചിയുടെ ആരോഗ്യം ജയിൽ വാസം മൂലം അടിക്കടി മോശമാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രക്തസമ്മർദം അസാധാരണമായി കുറയുന്നതു മൂലം തലചുറ്റലും വിശപ്പില്ലായ്മയും സ്യുചിയെ അലട്ടിയിരുന്നു.

സൈനിക സർക്കാർ സ്യുചിക്ക് വേണ്ടത്ര ചികിത്സ നൽകുന്നില്ലെന്നും ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്യുചിയെ വീട്ടു തടങ്കലിലേക്ക് മാറ്റാൻ തീരുമാനമായത്. രാഷ്ട്രീയ നേതാവായ വിൻ മ്യിന്‍റിനേയും വീട്ടുതടങ്കലിലേക്ക് മാറ്റിയിട്ടുണ്ട്.

വിവിധ കേസുകളിലായി 27 വർഷം തടവു ശിക്ഷ ലഭിച്ചിരിക്കുന്ന സ്യുചിയെ നൈപിറ്റോയിലെ പ്രധാന ജയിലിൽ പ്രത്യേകം നിർമിച്ചിരിക്കുന്ന വിങ്ങിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് 39 ഡിഗ്രീ സെൽഷ്യസ് വരയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

അണ്ടർ-19 ലോകകപ്പ്: ആറാം വട്ടവും ഇന്ത്യക്ക് കിരീടം

ഇന്ത്യ - ജിസിസി വ്യാപാര കരാർ ചർച്ച തുടങ്ങുന്നു

"കോൺഗ്രസാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത്": മുഖ്യമന്ത്രി

കേരളത്തില്‍ എയിംസ്; സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാപഠനം നടത്തണമെന്ന് ഹൈക്കോടതി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം; ജനങ്ങൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്ന് കെ.കെ. രാഗേഷ്