യെമൻ തീരത്ത് ബോട്ട് മറിഞ്ഞു; 68 ആഫ്രിക്കൻ വംശജർ മരിച്ചു, 74 പേരെ കാണാതായി

 
World

യെമൻ തീരത്ത് ബോട്ട് മറിഞ്ഞു; 68 ആഫ്രിക്കൻ വംശജർ മരിച്ചു, 74 പേരെ കാണാതായി

154 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപെട്ടത്

Namitha Mohanan

സന: യെമനിൽ കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് അപകടം. ഞായറാഴ്ച വൈകിട്ടുണ്ടായ ബോട്ടപകടത്തിൽ 64 ആഫ്രിക്കൻ കുടയേറ്റക്കാർ മരിക്കുകയും 74 പേരെ കാണാതാവുകയും ചെയ്തു. പത്തുപേരെ രക്ഷപ്പെടുത്തി. അവരിൽ 9 പേർ ഇന്ത്യോനേഷ്യൻ പൗരന്മാരും ഒരാൾ യെമൻ പൗരനുമാണ്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നെങ്കിലും ആരെയും കണ്ടെത്താനായില്ല.

154 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ട് തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിൽ നിന്ന് ഏദൻ ഉൾ‌ക്കടലിൽ മുങ്ങുകയായിരുന്നെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും തിരക്കേറിയതും അപകടകരവുമായ കുടിയേറ്റ പാതയാണിത്. ഇവിടെ അപകടങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് ഐഒഎം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.

സര്‍ക്കാരിന്‍റെ വിവാദ തീരുമാനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാൻ കോൺഗ്രസ്; സതീശനിത് അഗ്നിപരീക്ഷ!

ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ എടുക്കാം, അനുമതി നീട്ടി നൽകി സർക്കാർ

ഇന്ത്യയിലേക്ക് വന്നാൽ ഒന്നിച്ചുജീവിക്കാമെന്ന് കാമുകി; അതിർത്തി കടന്നെത്തി പാക് യുവാവ്, തിരിച്ചയച്ച് സൈന്യം

കശ്മീരിൽ ലഷ്കർ ഭീകരരുടെ സാന്നിധ്യം; ദൃശ്യം പതിഞ്ഞത് തോട്ടത്തിലെ ക്യാമറയിൽ

"ആശയക്കുഴപ്പത്തിൽ സംഭവിച്ചത്"; അക്ഷരത്തെറ്റിനെതിരായ ട്രോളുകളിൽ പ്രതികരിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടി