പൗരാവകാശ പ്രവർത്തക ക്ലോഡെറ്റ് കോൾവിൻ

 

file photo

World

കറുത്ത വർഗക്കാരിയായ പൗരാവകാശ പ്രവർത്തക ക്ലോഡെറ്റ് കോൾവിൻ അന്തരിച്ചു

വെള്ളക്കാർക്ക് ബസിൽ സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ വിസമ്മതിച്ചതാണ് അവരെ പൊതുജനശ്രദ്ധയിലേയ്ക്കു നയിച്ചത്

Reena Varghese

വാഷിങ്ടൺ: കറുത്ത വർഗക്കാരിയായ ക്ലോഡെറ്റ് കോൾവിൻ (86) അന്തരിച്ചു. വെള്ളക്കാർക്കു വേണ്ടി ബസിൽ സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അറസ്റ്റിലായി ശ്രദ്ധേയായ വനിതയാണ് ഇവർ. അന്ത്യം വരെ തന്‍റെ പൗരാവകാശ പ്രവർത്തനങ്ങൾ അവർ തുടർന്നു പോന്നു. ക്ലോഡെറ്റ് കോൾവിൻ ലെഗസി ഫൗണ്ടേഷൻ ചൊവ്വാഴ്ചയാണ് അവരുടെ മരണം പ്രഖ്യാപിച്ചത്. ടെക്സസിൽ വച്ചായിരുന്നു അന്ത്യമെന്നും ഫൗണ്ടേഷൻ സ്ഥിരീകരിച്ചു.

1955ലായിരുന്നു വിവാദമായ ആ അറസ്റ്റ്. മോണ്ടിഗോമറിയിൽ ബസിൽ യാത്ര ചെയ്യവേ വെള്ളക്കാർക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു ക്ലോഡെറ്റിനെ അറസ്റ്റ് ചെയ്തത്. അന്ന് അവർക്ക് വെറും 15 വയസ് മാത്രമായിരുന്നു പ്രായം. 1955 മാർച്ച് രണ്ടിന് മോണ്ടിഗോമറിയിൽ ക്ലോഡെറ്റും കറുത്ത വർഗക്കാരിയായ മറ്റൊരു പെൺകുട്ടിയും ബസിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ ബസിൽ യാത്ര ചെയ്തിരുന്ന വെള്ളക്കാരിയായ ഒരു സ്ത്രീയ്ക്ക് സീറ്റ് നൽകണം എന്ന ആവശ്യം ഉയർന്നു.

ക്ലോഡിറ്റ് ഇതംഗീകരിച്ചില്ല. തുടർന്ന് ബസ് ഡ്രൈവർ പൊലീസിനെ അറിയിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. കേസ് കോടതിയിൽ എത്തിയപ്പോൾ വെറും 15 വയസ് മാത്രം ഉണ്ടായിരുന്ന ക്ലോഡിറ്റിന് അനുകൂലമായി കോടതി വിധിയുണ്ടായി. പൊതുഗതാഗതത്തിൽ കറുത്ത വംശജർക്ക് ആനുകൂല്യം ലഭിക്കുന്ന ഒരു നിർണായ കോടതി ഉത്തവിനു തന്നെ ക്ലോഡിറ്റിന്‍റെ ഈ ഇടപെടൽ സഹായകമായി.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

രണ്ട് കോടി വിലമതിക്കുന്ന 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

'ഗജിനി', 'ലഗാൻ' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ഝാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി