ഡോണൾഡ് ട്രംപ്

 

File photo

World

"ഇറാൻ സർക്കാർ കാൻസറാണ്, പെട്ടെന്ന് അറുത്തു മാറ്റണം"; വെടിനിർത്തൽ കരാർ തീർന്നുവെന്ന് ട്രംപ്

ഇനിയൊരു ഇടപാടിനും താത്പര്യമില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.

നീതു ചന്ദ്രൻ

വാഷിങ്ടൺ: ഹോർമുസ് ഇടനാഴിയിലൂടെ കടന്നു പോയ മൂന്നു കപ്പലുകളെ ഇറാൻ ആക്രമിച്ചതിനു പിന്നാലെ ആക്രമണം രൂക്ഷമാക്കി യുഎസ് സൈന്യം. ഇറാനുമായുള്ള വെടി നിർത്തൽ കരാർ തന്നെ സംബന്ധിച്ചിടത്തോളം അവസാനിച്ചുവെന്നും ഇനിയൊരു ഇടപാടിനും താത്പര്യമില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാനെ നയിക്കുന്നത് മോശം ആളുകളാണ്. അവരുമായി സംസാരിക്കുന്നത് സമയം പാഴാക്കുന്നതിന് തുല്യമാണ്.

ഇറാൻ സർക്കാർ ഒരു കാൻസറാണ്, എത്രയും പെട്ടെന്ന് അറുത്തു മാറ്റണമെന്നും ട്രംപ് നാറ്റോ ഉച്ചകോടിയിൽ പറഞ്ഞു. പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ സംസ്കാര ചടങ്ങുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം അവർ കപ്പലുകൾക്കു നേരെ ആക്രമണം നടത്തുകയാണ്.

അതിന് 20 മടങ്ങ് ശക്തിയിൽ യുഎസ് തിരിച്ചടി നൽകുമെന്നും ട്രംപ് പറഞ്ഞു. ടർക്കിയിലെ അങ്കാരയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് ട്രംപ്.

11കാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വധിച്ച് ബംഗാൾ പൊലീസ്; മൃതദേഹം പോലും കാണേണ്ടെന്ന് പ്രതിയുടെ അമ്മ

ലിഫ്റ്റിൽ‌ തല കുടുങ്ങി; പത്തനംതിട്ടയിൽ 75 കാരന് ദാരുണാന്ത്യം

ചാറ്റ് ജിപിടി ഉപയോഗിച്ച് 46,000 ആനിമേഷൻ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു; 15കാരൻ അറസ്റ്റിൽ

വയനാട് മണ്ണിടിച്ചിൽ ദുരന്തം; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് അമിത് ഷാ, കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു

ഹരിതകർമ സേനാംഗങ്ങൾക്കിനി പച്ചയല്ല, 'കാവി'; യൂണിഫോണിൽ മാറ്റവുമായി തിരുവനന്തപുരം കോർപ്പറേഷൻ