World

അറബിക്കടലിൽ ചൈന-പാക് നാവികാഭ്യാസം; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

സീ ഗാർഡിയൻസ് 3 എന്ന പേരിൽ ശനിയാഴ്ചയാണു നാവികാഭ്യാസം തുടങ്ങിയത്.

കറാച്ചി: അറബിക്കടലിൽ കറാച്ചി തീരം കേന്ദ്രീകരിച്ച് ചൈനയും പാക്കിസ്ഥാനും ചേർന്ന് ഒരാഴ്ച നീളുന്ന നാവികാഭ്യാസവും സംയുക്ത പട്രോളിങ്ങും തുടങ്ങി. ഇരുരാജ്യങ്ങളുടെയും സംയുക്ത നാവികാഭ്യാസം ഇതു മൂന്നാം തവണയാണ്. എന്നാൽ സംയുക്ത പട്രോളിങ് ഇതാദ്യം. സീ ഗാർഡിയൻസ് 3 എന്ന പേരിൽ ശനിയാഴ്ചയാണു നാവികാഭ്യാസം തുടങ്ങിയത്. ചൈനയുടെ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും പങ്കെടുക്കുന്ന പരിപാടിയെ ഇന്ത്യൻ സുരക്ഷാ ഏജൻസികളും സൈന്യവും ഏറെ കരുതലോടെയാണ് നിരീക്ഷിക്കുന്നത്.

സമുദ്ര സുരക്ഷാ ഭീഷണികൾക്കെതിരേ സംയുക്ത പ്രതികരണമെന്നതാണ് സീ ഗാർഡിയൻസ് 3ന്‍റെ ആശയം. യുദ്ധവിമാനങ്ങളിൽ ഹെലികോപ്റ്ററുകൾ ഇറക്കുക, പരിശോധന, രക്ഷാ പ്രവർത്തനം, അന്തർവാഹിനി വിരുദ്ധ നീക്കങ്ങൾ തുടങ്ങിയവയാണ് നാവികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്