റഷ്യൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

 
symbolic image
World

റഷ്യൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

കാംചത്ക പെനിൻസുലയുടെ തീരത്താണ് ശക്തമായ ഭൂചലനമുണ്ടായത്

Namitha Mohanan

മോസ്കോ: റഷ്യൻ തീരത്ത് ശനിയാഴ്ച 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകൾ. കാംചത്ക ഉപദ്വീപിന്‍റെ തീരത്താണ് ശക്തമായ ഭൂചലനമുണ്ടായത്.

കാംചത്ക മേഖലയിലെ ഭരണ കേന്ദ്രമായ പെട്രോപാവ്‌ലോവ്‌സ്ക്-കാംചത്സ്‌കിയിൽ നിന്ന് 111 കിലോമീറ്റർ (69 മൈൽ) കിഴക്കായി 39.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം.

ഇതിനു പിന്നാലെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള റഷ്യൻ തീരത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സുനാമി തിരമാലകൾ അപകടകരമാം വിധം ബാധിച്ചേക്കുമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ലക്ഷദ്വീപിനും ലഡാക്കിലും മദ്യ നിരോധനം പിൻവലിച്ചതിൽ പ്രതിഷേധം

കനത്ത മഴ, റെഡ് അലർട്ട്; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

ഓപ്പറേഷൻ തൂഫാൻ; പൊലീസിനെ കണ്ട് വണ്ടി ഉപേക്ഷിച്ച് യുവതിയും യുവാവും ഓടി, വാഹനത്തിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു

ഫോണും നെറ്റുമില്ല; നീറ്റ് ചോദ്യപേപ്പർ തയാറാക്കുന്നവർക്ക് പുറം ലോകവുമായി ബന്ധമില്ല

ദുബായിൽ വാഹനാപകടം: 8 പേർ മരിച്ചു, 6 പേരും ഇന്ത്യക്കാർ