ലണ്ടനിൽ ‘സോംബി’ ചിലന്തികൾ | Video

 
World

ലണ്ടനിൽ ‘സോംബി’ ചിലന്തികൾ | Video

മനുഷ്യർ വൈറസ് ബാധമൂലം സോംബികളായി മാറുന്നതൊക്കെ പ്രമേയമാക്കുന്ന ഹോളിവുഡ് സിനിമകൾ ധാരാളമുണ്ട്. ഇപ്പോഴിതാ സോംബിയാക്കപ്പെട്ട കുറച്ചു ചിലന്തികളെ ലണ്ടനിൽ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞയാഴ്ച ഗാരെത്ത് ജെൻകിൻസ് എന്ന ഗാർഡനറാണു ചിലന്തിയെ കണ്ടെത്തിയത്. ഏകദേശം 15 ചിലന്തികളുണ്ടായിരുന്നെന്നും അവയുടെ ദേഹത്ത് വെളുത്ത പതപോലെയുള്ള വസ്തു ഉണ്ടായിരുന്നെന്നും ഗാരെത്ത് പറയുന്നു.

ചിലന്തികളുടെ വലുപ്പം കൂടുതലായിരുന്നെന്നും ഇവയുടെ കാലുകൾ കണ്ണാടി പോലെ സുതാര്യമാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഈച്ചകൾ, ചിലന്തികൾ ഉൾപ്പെടെ കീടങ്ങളെ ബാധിക്കുന്ന ദുരൂഹ ഫംഗസുകളായ സോംബി ഫംഗസുകളാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. സോംബി ഫംഗസുകൾ കീടത്തിന്‍റെ ശരീരത്തിലേക്കു കടന്നുകയറുകയും അതിന്‍റെ ശാരീരിക പ്രവർത്തനങ്ങളെയും മനോവ്യാപാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യും. അവിടെയെത്തിയശേഷം ഈച്ചയുടെ ശരീരത്തിൽ നിന്നു ഫംഗസ് ഭാഗങ്ങൾ പൊട്ടിപ്പുറപ്പെടുകയും കൂടുതൽ ഇരകളെ ആക്രമിച്ച് അവയുടെ ശരീരത്തിൽ അധിനിവേശം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യും.

എന്‍റമോപഥോജനിക് എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഈ ഫംഗസുകൾ. ഇവയിലെ ആൺകീടങ്ങളിൽ കയറിപ്പറ്റുന്ന ഫംഗസുകൾ താമസിയാതെ കീടത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കും. തുടർന്ന് പെൺകീടങ്ങളാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആംഗ്യവിക്ഷേപം നടത്താനുള്ള പ്രത്യേക രാസവസ്തുക്കൾ ഇവ ആൺ സിക്കാഡകളുടെ ശരീരത്തിലേക്കു പ്രഹിപ്പിക്കും. ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒട്ടേറെ ആൺ സിക്കാഡകൾ ഇവയുമായി ഇണചേരാനെത്തുകയും ഫംഗസ് ഇവയിലേക്കെല്ലാം വ്യാപിക്കപ്പെടുകയും ചെയ്യും.

വിഴിഞ്ഞം ഓഹരി കൈമാറ്റം: 'തെരഞ്ഞെടുപ്പിന് മുൻപ് മുഖ‍്യമന്ത്രി സെബിയുമായി ചർച്ച നടത്തി'; ആരോപണവുമായി കെ.എൻ. ബാലഗോപാൽ

ഭാര്യയെ ഉപേക്ഷിച്ചത് ചോദ്യം ചെയ്ത ബ്രോക്കറെയും സുഹൃത്തിനെയും കുത്തിക്കൊന്നു

എംഎൽഎ ബോർഡ് മാറ്റാതെ മുകേഷ്; പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്

ട്രെയിനിലെ എസി കോച്ച് പൂക്കൾ വിതറി മണിയറയാക്കി; ടിടിഇക്ക് സസ്പെൻഷൻ|Video

"എന്താണ് ചെയ്യേണ്ടതെന്ന് നിനക്കറിയാം"; വാതിൽ തുറന്ന് വിമാനത്തിൽ നിന്ന് ചാടി പരിശീലകൻ, സുരക്ഷിതമായി ലാൻഡ് ചെയ്ത് വിദ്യാർഥി