യുഎസ് സൈനിക നടപടിയിൽ 100 പേർ കൊല്ലപ്പെട്ടതായി വെനിസ്വേല

 

file photo

World

വെനിസ്വേലൻ പ്രസിഡന്‍റിനെ തട്ടിക്കൊണ്ടു പോകൽ: യുഎസ് സൈനിക നടപടിയിൽ 100 പേർ കൊല്ലപ്പെട്ടതായി വെനിസ്വേല

ആഭ്യന്തരമന്ത്രി ഡിയോസ്ദാഡോ കാബെല്ലോയാണ് ഇക്കാര്യം പുറത്തു വിട്ടത്.

Reena Varghese

കാരക്കസ്: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടു പോകാനുള്ള അമെരിക്കൻ സൈനിക നടപടിയിൽ 100 പേർ കൊല്ലപ്പെട്ടതായി വെനിസ്വേല. ആഭ്യന്തരമന്ത്രി ഡിയോസ്ദാഡോ കാബെല്ലോയാണ് ഇക്കാര്യം പുറത്തു വിട്ടത്. ശനിയാഴ്ച നടന്ന യുഎസ് സൈനിക നടപടിയിൽ വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയുടെ കാലിനു പരിക്കേറ്റതായും അദ്ദേഹത്തിന്‍റെ ഭാര്യ സിലിയ ഫ്ലോറസിന് തലയ്ക്ക് പരിക്കേറ്റതായും കാബെല്ലോ വ്യക്തമാക്കി.

സൈനിക നടപടിയിൽ 22 സൈനികരുടെ മരണ വിവരങ്ങൾ അധികൃതർ നേരത്തെ പുറത്തു വിട്ടിരുന്നു. 32 ക്യൂബൻ സൈനികരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ക്യൂബൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ച സൈനികരുടെ പുതിയ വിവരങ്ങൾ പുറത്തു വന്നത്.

ഇതിനിടെ രണ്ട് എണ്ണക്കപ്പലുകൾ അമെരിക്ക പിടിച്ചെടുത്തു. വെനിസ്വേലൻ എണ്ണക്കപ്പലുകൾ നിയന്ത്രിക്കാനും ഉപരോധങ്ങൾ ശക്തമാക്കാനുമുള്ള ട്രംപിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. റഷ്യൻ പതാകയേന്തി സഞ്ചരിച്ച ഒരു കപ്പലും ഇതിൽ പെടുന്നു. ഉപരോധം നേരിടുന്ന വെനിസ്വേലൻ ക്രൂഡ് ഓയിൽ കൊണ്ടു പോകുന്ന കപ്പലുകളെ ലക്ഷ്യമിട്ടുള്ള യുഎസ് നീക്കം കൂടുതൽ ശക്തമാക്കി.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ