World

അമെരിക്കയുടെ അപകടകരമായ അഭിനിവേശം: തോക്കിനാൽ ജീവനൊടുങ്ങുന്നവരുടെ രാജ്യം

ഏതു നിമിഷവും ഒരജ്ഞാതൻ തോക്കുമായെത്തി നിറയൊഴിച്ചേക്കാവുന്ന രാജ്യമായി മാറുന്നു അമെരിക്ക. അതിശയോക്തിയല്ല. അമെരിക്കയുടെ ഗൺ വയലൻസിന്‍റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. അമെരിക്കയിൽ വെടിവയ്പ്പെന്ന ആവർത്തിക്കുന്ന തലവാചകത്തിനു കീഴിൽ മരണപ്പെട്ടവരുടെ സംഖ്യയ്ക്കു മാത്രമേ മാറ്റം വരുന്നൂള്ളൂ. തോക്കുകൾ നിരപരാധികളുടെ കഥ കഴിക്കുന്ന സംഭവങ്ങൾ മാറ്റങ്ങളില്ലാതെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. കുട്ടികളും ചെറുപ്പക്കാരുമടക്കമുള്ള നിരപരാധികൾ ഇരകളാവുന്നു. ഏറ്റവുമൊടുവിൽ ഇന്നലെ അലബാമയിലെ പിറന്നാൾ പാർട്ടിക്കിടെ വെടിയേറ്റൊടുങ്ങിയതു നാലു ജീവനുകളാണ്.

സ്മാർട്ട്ഫോണുകളേക്കാളും കാറുകളേക്കാളും തോക്കുകളുള്ള രാജ്യമെന്ന അപഖ്യാതി പേറുന്നുണ്ട് അമെരിക്ക. ദ ഗൺ വയലൻസ് ആർക്കൈവിന്‍റെ കണക്കുപ്രകാരം ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങൾ പിന്നിടുമ്പോഴേക്കും 131 കൂട്ട വെടിവയ്പ്പുകൾ അമെരിക്കയിൽ നടന്നു. കഴിഞ്ഞവർഷം ഇതു 646 ആയിരുന്നു. സ്മോൾ ആംസ് സർവെ പ്രകാരം രാജ്യത്ത് പൊതുജനങ്ങളുടെ ഉടമസ്ഥതയിൽ 400 ദശലക്ഷത്തിനടുത്ത് തോക്കുകളുണ്ട്.

ഈ വർഷം മാർച്ച് 27 വരെയുള്ള കണക്കുപ്രകാരം അമെരിക്കയിൽ തോക്കിനാൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 9870 ആണ്. വെടിവച്ച് ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകളും ഉൾപ്പടെയാണിത്. ചെറുപ്പക്കാരും കുട്ടികളുമൊക്കെ ഗൺ വയലൻസിന് ഇരയാവുന്നുണ്ട്. ടെക്സാസ്, നോർത്ത് കരോലീന, കാലിഫോർണിയ, ഫ്ളോറിഡ, ജോർജിയ തുടങ്ങിയയിടങ്ങളിലാണ് കൂടുതൽ വെടിവയ്പ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അമെരിക്കക്കാർക്കു തോക്കുകളോടുള്ള അപകടകരമായ അഭിനിവേശത്തിന് അറുതി വരുത്താൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. കൂട്ടവെടിവയ്പ്പുകൾ നിയന്ത്രണാധീതമായ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് ഗൺ കൺട്രോൾ നിയമങ്ങൾ ശക്തമായി നടപ്പിലാക്കാൻ കഴിഞ്ഞദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈംഗികാതിക്രം, തട്ടിക്കൊണ്ടുപോകൽ...; കർശന ഉപാധികളുടെ രേവണ്ണ ജയിൽ മോചിതനായി

കവർച്ചക്കേസിൽ ശിക്ഷ വിധിച്ച ശേഷം മുങ്ങിയ പ്രതി 15 വർഷത്തിനു ശേഷം പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മുംബൈയിലെ പരസ്യ ബോർഡ്‌ അപകടം: തെരച്ചിലും രക്ഷാ പ്രവർത്തനവും തുടരുന്നു

എൽടിടിഇ നിരോധനം 5 വർഷത്തേക്കു കൂടി നീട്ടി കേന്ദ്രം