World

ഗർഭിണിയുടെ വയർ പിളർന്നു; ഗർഭസ്ഥ ശിശുവിനെ കുത്തിക്കൊലപ്പെടുത്തി

20-ലേറെ കുട്ടികളെ കൈകൾ പിന്നിൽ കെട്ടിയശേഷം വെടിവച്ചു കൊലപ്പെടുത്തി

ടെൽ അവീവ്: ഗർഭിണിയുടെ വയർ പിളർന്നു ഗർഭസ്ഥ ശിശുവിന്‍റെ കഴുത്തറുക്കുന്നതുൾപ്പെടെ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണമാണു ഹമാസിൽ നിന്നുണ്ടായതെന്നു ഇസ്രേലി സന്നദ്ധ സംഘടനാ പ്രവർത്തകൻ യോസി ലാൻദൗ. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും അദ്ദേഹം.

അസ്വാഭാവിക മരണം സംഭവിക്കുന്നവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്കും സംസ്കാരത്തിനും മാറ്റാൻ സഹായിക്കുന്ന സംഘടനയായ "സക'യുടെ പ്രവർത്തകനായ ലാൻദൗ രാജ്യാന്തര മാധ്യമങ്ങളോടാണ് യുദ്ധഭൂമിയിൽ നിന്നുള്ള നടുക്കുന്ന അനുഭവങ്ങൾ വിശദീകരിച്ചത്.

ലൈംഗികമായി ദുരുപയോഗം ചെയ്തതിന്‍റെ സൂചനകൾ ചില മൃതദേഹങ്ങളിൽ കണ്ടു. ഒരു യുവതിയുടെ വയറ് കീറിയിരുന്നു. പൊക്കിൾക്കൊടി മാറാത്ത ഗർഭസ്ഥ ശിശുവിനെ കുത്തിക്കൊലപ്പെടുത്തി. 20-ലേറെ കുട്ടികളെ കൈകൾ പിന്നിൽ കെട്ടിയശേഷം വെടിവച്ചു കൊലപ്പെടുത്തിയതിന്‍റെ ദൃശ്യങ്ങൾ മനസുലയ്ക്കുന്നതാണെന്നും അദ്ദേഹം.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി