World

ഗർഭിണിയുടെ വയർ പിളർന്നു; ഗർഭസ്ഥ ശിശുവിനെ കുത്തിക്കൊലപ്പെടുത്തി

20-ലേറെ കുട്ടികളെ കൈകൾ പിന്നിൽ കെട്ടിയശേഷം വെടിവച്ചു കൊലപ്പെടുത്തി

ടെൽ അവീവ്: ഗർഭിണിയുടെ വയർ പിളർന്നു ഗർഭസ്ഥ ശിശുവിന്‍റെ കഴുത്തറുക്കുന്നതുൾപ്പെടെ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണമാണു ഹമാസിൽ നിന്നുണ്ടായതെന്നു ഇസ്രേലി സന്നദ്ധ സംഘടനാ പ്രവർത്തകൻ യോസി ലാൻദൗ. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും അദ്ദേഹം.

അസ്വാഭാവിക മരണം സംഭവിക്കുന്നവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്കും സംസ്കാരത്തിനും മാറ്റാൻ സഹായിക്കുന്ന സംഘടനയായ "സക'യുടെ പ്രവർത്തകനായ ലാൻദൗ രാജ്യാന്തര മാധ്യമങ്ങളോടാണ് യുദ്ധഭൂമിയിൽ നിന്നുള്ള നടുക്കുന്ന അനുഭവങ്ങൾ വിശദീകരിച്ചത്.

ലൈംഗികമായി ദുരുപയോഗം ചെയ്തതിന്‍റെ സൂചനകൾ ചില മൃതദേഹങ്ങളിൽ കണ്ടു. ഒരു യുവതിയുടെ വയറ് കീറിയിരുന്നു. പൊക്കിൾക്കൊടി മാറാത്ത ഗർഭസ്ഥ ശിശുവിനെ കുത്തിക്കൊലപ്പെടുത്തി. 20-ലേറെ കുട്ടികളെ കൈകൾ പിന്നിൽ കെട്ടിയശേഷം വെടിവച്ചു കൊലപ്പെടുത്തിയതിന്‍റെ ദൃശ്യങ്ങൾ മനസുലയ്ക്കുന്നതാണെന്നും അദ്ദേഹം.

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്