.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
World

'ഖാലിസ്ഥാന്‍ നേതാവിന്‍റെ കൊലപാതകത്തിൽ പങ്കില്ല, ഇത് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; കാനഡയോട് ഇന്ത്യ

ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുകയാണെന്ന് വിദേശകാര്യ മന്ത്രാലം

MV Desk

ന്യൂഡൽഹി: കാനഡയിൽ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയ്ക്ക് കടുത്ത മറുപടിയുമായി ഇന്ത്യ.

ഖലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്തിനു പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യയ്ക്ക് നിജ്ജാറിന്‍റെ കൊലപാതകത്തിൽ പങ്കില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയാണെന്നും വിദേശകാര്യ മന്ത്രാലയമിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും അസംബന്ധവുമാണെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡ ഇടം നൽകുന്നത് ആദ്യമല്ലെന്നും പലതവണ ഖാലിസ്ഥാന്‍ ഭീകരവാദികളടക്കമുള്ളവർക്ക് സഹായം നൽകുന്നതിനെതിരെ ഇന്ത്യ നിലപാട് വ്യകതമാക്കിയതാണെന്നും അറിയിച്ചു. ഈ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍. കാനഡയിൽ പ്രവർത്തിക്കുന്ന ഇന്ത്യാ വിരുദ്ധ പ്രസ്ഥാനങ്ങൾക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

അതേസമയം, കഴിഞ്ഞ വർഷം ഖലിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാർ റായിയെയാണ് കാനഡ സർക്കാർ പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നിൽ വച്ച് ഹർദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.

ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല; ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായതെന്ന് പിണറായി വിജയൻ

പള്ളികളിൽ മുസ്ലിം സ്ത്രീകൾക്ക് വിലക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമബോർഡ്; തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികൾ

ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ വനിതാ ടീമായി; അനുഷ്ക ശർമ അടക്കമുള്ളവർ ഇടം നേടി

മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ

മുംബൈ ഇന്ത‍്യൻസിനെ നയിക്കേണ്ടത് സൂര‍്യകുമാർ ‍യാദവ്; ഹാർദിക് അല്ലെന്ന് അശ്വിൻ