വ്യോമതാവളം ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ നീക്കത്തെ എതിർത്ത് ഇന്ത്യ; താലിബാന് പിന്തുണ

 
World

വ്യോമതാവളം ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ നീക്കത്തെ എതിർത്ത് ഇന്ത്യ; താലിബാന് പിന്തുണ

അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ വ്യോമതാവളമാണ് ബഗ്രാം

Namitha Mohanan

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളത്തിന്‍റെ നിയന്ത്രണം തിരിച്ചു പിടിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കത്തെ എതിർത്ത് ഇന്ത്യയും. ഇതോടെ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ചൈന, റഷ്യ എന്നിവയുമായി ഇന്ത്യ സഖ്യത്തിലേർപ്പെട്ടു.

താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയാ‍യാണ് ഈ പ്രഖ്യാപനം വരുന്നത്. ഒരു മുതിർന്ന താലിബാൻ നയതന്ത്രജ്ഞന്‍റെ ചരിത്രപരമായ ആദ്യ സന്ദർശനമായാണിതിനെ കാണുന്നത്.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ വ്യോമതാവളമായ ബഗ്രാം, താലിബാനെതിരെയുള്ള 20 വർഷത്തെ യുദ്ധത്തിൽ യുഎസ് പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. അഫ്ഗാനിസ്ഥാൻ വ്യോമതാവളം തിരികെ നൽകിയില്ലെങ്കിൽ "മോശം കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു" എന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബഗ്രാമിന്‍റെ പേര് പരാമർശിക്കാതെ, അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളിൽ പങ്കെടുത്തവർ ചൊവ്വാഴ്ച പുറപ്പെടുവിച്ച ഒരു സംയുക്ത പ്രസ്താവനയിൽ 'അഫ്ഗാനിസ്ഥാനിലും അയൽ സംസ്ഥാനങ്ങളിലും തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ അസ്വീകാര്യമാണ്. കാരണം ഇത് പ്രാദേശിക സമാധാനത്തിന്‍റെയും സ്ഥിരതയുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നില്ല." ബഗ്രാമിന്‍റെ പേര് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും, ട്രംപിന്‍റെ ആവശ്യം മുൻനിർത്തിയാണ് സന്ദേശം നൽകിയിരിക്കുന്നതെന്നത് വ്യക്തമാണ്.

യുഎഇയിലെ ആമസോൺ ഡേറ്റാസെന്‍ററിന് നേരേ ആക്രമണം; പ്രവർത്തനം നിർത്തിവെച്ചു

സംവിധായകൻ ചിദംബരത്തിനെതിരേ ലൈംഗികാതിക്രമ കേസ്

ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിയേക്കും

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരേ കോടതി അലക്ഷ്യ നടപടി ഫയൽ ചെയ്യാൻ അതിജീവിതയുടെ അഭിഭാഷക

കേരളത്തിൽ സ്വർണവിലയിൽ ട്വിസ്റ്റ്; പവന് 2400 രൂപയുടെ കുറവ്