.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജോ ബൈഡൻ എക്സിൽ പോസ്റ്റ് ചെയ്ത കത്ത് 
World

കമലയോ ട്രംപോ? പോരിനു മൂർച്ച കൂട്ടി നേതാക്കൾ

ആഗസ്റ്റ് 19 ന് ചിക്കാഗോയിൽ കമലയെ പാർട്ടി നാമനിർദേശം ചെയ്യും

Reena Varghese

2024 ലെ അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി നേരിട്ടു നോമിനേറ്റ് ചെയ്ത് ജോ ബൈഡൻ.അമെരിക്കയുടെ ചരിത്രത്തിലാദ്യമായി മുൻ പ്രോസിക്യൂട്ടർ യുഎസ് ചരിത്രത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന ആദ്യ വനിത എന്ന നിലയിലും കറുത്തവർഗക്കാരും ദക്ഷിണേഷ്യൻ വംശജരും ആയ ആദ്യ വ്യക്തിയെന്ന നിലയിലും കമല തിളങ്ങുന്ന നേട്ടമാണ് കൈവരിച്ചത്.

“ഈ വർഷം ഞങ്ങളുടെ പാർട്ടിയുടെ നോമിനിയാകാൻ കമലയ്ക്ക് എന്‍റെ പൂർണ്ണ പിന്തുണയും അംഗീകാരവും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്നാണ് ബൈഡൻ എക്സിൽ പ്രതികരിച്ചത്.

കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമെരിക്കൻ ചരിത്രത്തിൽ ഒരു തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഇത്രയും വൈകി പിന്മാറുന്ന ആദ്യത്തെ പ്രസിഡന്‍റാണ് ബൈഡൻ.

താൻ ജോലിക്ക് തയ്യാറാണെന്ന് കാണിക്കാനുള്ള ശ്രമത്തിൽ, അദ്ദേഹം നിരവധി അഭിമുഖങ്ങൾ നൽകിയെങ്കിലും ഹാരിസിനെ "വൈസ് പ്രസിഡന്‍റ് ട്രംപ്" എന്ന് വിളിക്കുന്നതുൾപ്പെടെ കൂടുതൽ അബദ്ധങ്ങൾ പറഞ്ഞതോടെയാണ് ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്നു പിന്മാറാൻ നിർബന്ധിതനായത്.

ജൂലൈ 13 ന് ഒരു പ്രചാരണ റാലിയിൽ ട്രംപ് വധശ്രമത്തെ അതിജീവിച്ചതോടെ, യുഎസ് തിരഞ്ഞെടുപ്പിലെ പിരിമുറുക്കവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.

മുമ്പ് ഇത്തരമൊരവസ്ഥയിലൂടെ കടന്നു പോയത് 1968-ൽ ലിൻഡൻ ജോൺസൺ ആയിരുന്നു. രാഷ്ട്രീയ പ്രക്ഷുബ്ധതയും അക്രമവും നിറഞ്ഞ ഒരു വർഷമായിരുന്നു അത്. അന്ന് നോമിനിയായി ജോൺസന്‍റെ പകരക്കാരനായിരുന്ന അന്നത്തെ വൈസ് പ്രസിഡന്‍റ് ഹ്യൂബർട്ട് ഹംഫ്രി, റിച്ചാർഡ് നിക്സണോട് കനത്ത തോൽവി ഏറ്റു വാങ്ങിയിരുന്നു.

എന്നാൽ കമല ഹാരിസിന്‍റെ കാര്യത്തിൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നാണ് ഡെമോക്രാറ്റുകളുടെ വിശ്വാസം. ഇംപീച്ച് മെന്‍റ് അടക്കം നേരിട്ട ട്രംപിനെ ഒരു രണ്ടാം വരവിൽ നിന്നു തടയാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ.

അടുത്ത ആഴ്‌ചകളിൽ, ബിഡൻ പ്രചാരണം നിശ്ശബ്ദമായി വോട്ടർമാരുടെ സർവേ നടത്തി ട്രംപ്-ഹാരിസ് ജയപരാജയ സാധ്യത അളക്കാനാണ് ശ്രമം.

വൈറ്റ് ഹൗസിലെ തന്‍റെ ആദ്യ വർഷങ്ങളിൽ പോപ്പുലർ ആകാൻ ഹാരിസ് പാടുപെട്ടെങ്കിലും, ഗർഭച്ഛിദ്രാവകാശം പോലുള്ള വിവാദം നിറഞ്ഞ അവരുടെ പ്രചരണ പരിപാടി അവരുടെ സ്വാധീനം വർധിപ്പിച്ചു.

ആഗസ്റ്റ് 19 ന് ചിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ഹാരിസിനെ നാമനിർദ്ദേശം ചെയ്യാൻ ഒരുങ്ങുകയാണ്.

ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നു

കൊട്ടാരത്തിലെ മോഷണം: അന്വേഷണത്തോട് സഹകരിക്കാതെ 'രാജ'കുടുംബം

സമാനതകളില്ലാത്ത ദുരിതപർവം പേറി ഇറാൻ

വിദേശ സംഭാവന നിയന്ത്രിക്കുന്നത് അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം: കെ.സി. വേണുഗോപാല്‍

ഇസ്രയേൽ സൈന്യത്തിൽ ആൾക്ഷാമം: സൈനിക മേധാവി