കസാക്കിസ്ഥാൻ വിമാനാപകടം: 42 പേർ മരിച്ചതായി റിപ്പോർട്ട് 
World

കസാക്കിസ്ഥാൻ വിമാനാപകടം: 42 പേർ മരിച്ചതായി റിപ്പോർട്ട്

25-ലധികം യാത്രക്കാരെ രക്ഷപ്പെടുത്തി

Ardra Gopakumar

അസ്താന: കസാഖിസ്ഥാനിലെ അക്തൗ ഏരിയയിൽ യാത്രാവിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 42 ആയി. 67 ഓളം യാത്രക്കാരുമായി റഷ്യയിലേക്ക് പറന്ന യാത്രാവിമാനത്തിൽ നിന്നും 25-ലധികം യാത്രക്കാരെ രക്ഷപ്പെടുത്തിയതായി. ഇതിൽ 22 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കസാഖിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അസര്‍ബൈജാന്‍ എയർലൈൻസിന്‍റെ എംബ്രയർ 190 ഫ്ലൈറ്റ് നമ്പർ 8243 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 62 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബക്കുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാൽ ഗ്രോസ്നിയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു.

വിമാനം നിലത്തേക്ക് പതിക്കുന്നതും അഗ്‌നിഗോളമാകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെന്ന് കസാക്കിസ്ഥാൻ എമർജൻസി മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും സാങ്കേതിക തകരാർ ഉൾപ്പെടെയുള്ള അപകടത്തിന്‍റെ കാരണം പരിശോധിച്ചുവരികയാണെന്നും കസാക്കിസ്ഥാൻ അധികൃതർ വ്യക്തമാക്കി.

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം

ശബരിമല നട ഞായറാഴ്ച തുറക്കും; വിപുലമായ സർവീസുകളുമായി കെഎസ്ആർടിസി

ഓണത്തിരക്ക്: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 സ്പെഷ്യൽ ബസ് സർവീസുകൾ