മുൻ യുഎസ് സ്ഥാനപതി ജോയി ഹൂഡ്

 
World

"വരുന്ന ആറാഴ്ചകൾക്കുള്ളിൽ ഇറാൻ വൻ ആക്രമണത്തിനു മുതിർന്നേക്കാം"

മുൻ യുഎസ് സ്ഥാനപതി ജോയി ഹൂഡിന്‍റെ മുന്നറിയിപ്പ്

Reena Varghese

“ഞങ്ങൾ ഹോർമുസ് കടലിടുക്കിന്‍റെ മേൽനോട്ടം വഹിക്കാം, ഇനി കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകില്ല, അതിനാൽ അമേരിക്ക പ്രദേശത്ത് നാവിക ഉപരോധം ഏർപ്പെടുത്തേണ്ടതില്ല” എന്ന് പ്രഖ്യാപിക്കാൻ മധ്യസ്ഥ രാജ്യങ്ങൾക്ക് കഴിയണമെന്നും, എങ്കിൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നും ജോയി ഹൂഡ്

വാഷിംഗ്ടൺ: വരുന്ന ആറ് ആഴ്ചകൾക്കുള്ളിൽ ഇറാൻ വിനാശകരമായ ഒരു വൻ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടാകാമെന്ന് മുൻ യുഎസ് നയതന്ത്രജ്ഞനും ടുണീഷ്യയിലെ മുൻ യുഎസ് അംബാസഡറുമായിരുന്ന ജോയി ഹൂഡ്. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമേരിക്കൻ തിരഞ്ഞെടുപ്പും ഇന്ധനവില വർദ്ധനവും മുൻനിർത്തി ഇറാൻ നടത്തിയേക്കാവുന്ന നീക്കങ്ങളെക്കുറിച്ച് അദ്ദേഹം ഗുരുതരമായ മുന്നറിയിപ്പ് നൽകിയത്.

ജിമ്മി കാർട്ടറുടെ കാലഘട്ടം മുതൽ സമീപകാലം വരെയുള്ള ചരിത്രം പരിശോധിച്ചാൽ തിരഞ്ഞെടുപ്പ് വേളകളിൽ യുഎസ് പ്രസിഡന്‍റുമാരെയും ഭരണകൂടങ്ങളെയും നാണം കെടുത്താനും സമ്മർദ്ദത്തിലാക്കാനും ഇറാൻ ശ്രമിച്ചിട്ടുള്ളതായി ജോയി ഹൂഡ് ചൂണ്ടിക്കാട്ടി. അമേരിക്കയിലും ഇസ്രായേലിലും ഒരേസമയത്താണ് തിരഞ്ഞെടുപ്പ് വരുന്നത്. ഈ സാഹചര്യത്തിൽ അമേരിക്കയിലെ പെട്രോൾ വില കുതിച്ചുയർത്താൻ ആക്രമണങ്ങൾ നടത്തുന്നത് ഇറാന് വലിയൊരു അവസരമായി മാറും.

അറബ് ലോകത്തെ വോട്ടർമാർ ധാന്യങ്ങളുടെയും അപ്പത്തിന്‍റെയും വിലവർദ്ധനവിൽ അസ്വസ്ഥരാകുന്നതുപോലെ, അമേരിക്കൻ വോട്ടർമാർ പെട്രോൾ വിലവർദ്ധനവിനോട് വളരെ പെട്ടെന്ന് പ്രതികരിക്കുന്നവരാണെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ യുഎസും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ശ്രമങ്ങളിൽ വലിയ പുരോഗതിയില്ലെന്നും സ്തംഭനാവസ്ഥയിലാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവ് ആവശ്യമാണ്.

മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകാത്ത പക്ഷം നയതന്ത്ര ചർച്ചകൾ കൊണ്ട് പ്രയോജനമുണ്ടാകില്ല. മക്ക കരാറിന്‍റെ ഭാഗമായ രാജ്യങ്ങൾ തങ്ങളുടെ നാവികസേനയെ ഗൾഫ് മേഖലയിലേക്കും വടക്കൻ അറബിക്കടലിലേക്കും അയക്കാൻ തയ്യാറാകണം. “ഞങ്ങൾ ഹോർമുസ് കടലിടുക്കിന്‍റെ മേൽനോട്ടം വഹിക്കാം, ഇനി കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകില്ല, അതിനാൽ അമേരിക്ക പ്രദേശത്ത് നാവിക ഉപരോധം ഏർപ്പെടുത്തേണ്ടതില്ല” എന്ന് പ്രഖ്യാപിക്കാൻ മധ്യസ്ഥ രാജ്യങ്ങൾക്ക് കഴിയണമെന്നും, എങ്കിൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നും ജോയി ഹൂഡ് നിർദ്ദേശിച്ചു.

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി

ആലുവയെ വിടാതെ പിടിച്ച് മണൽ മാഫിയ; പ്രായപൂർത്തിയായ കുട്ടികൾ ഉൾപ്പെടെ സംഘത്തിൽ

ടിവികെ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു, ഞെട്ടിക്കുന്ന സിസിടിവി വിഡിയോ പുറത്ത്

ചാക്കിൽ പെൺകുട്ടിയുടെ തലയില്ലാത്ത ഉടൽ, അട്ടപ്പാടിയിൽ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി