അമെരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്

 
World

പത്ത് ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസ്

അമെരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുൻകൈ എടുത്തു നടത്തിയ നീക്കത്തോടുള്ള പ്രതികരണമാണിത്

ദോഹ: ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ട വെടിനിർത്തലിനായി അമെരിക്ക മുന്നോട്ടു വെച്ച നിർദേശത്തോട് അനുകൂലമായി പ്രതികരിച്ച് ഹമാസ്. ഇസ്രയേലിന്‍റെ കൈവശമുള്ള പലസ്തീനികളെ വിട്ടയച്ചാൽ ഹമാസ് തടവിലാക്കിയിട്ടുള്ള പത്ത് ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാമെന്നാണ് ഹമാസിന്‍റെ വാഗ്ദാനം.

അമെരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുൻകൈ എടുത്തു നടത്തിയ നീക്കത്തോടുള്ള പ്രതികരണമായാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇസ്രയേൽ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.

വെടിനിർത്തൽ എന്ന ആശയം ഏറെ പ്രാധാന്യമുള്ളതാണെങ്കിലും ഹമാസിനെ പൂർണമായി ഇല്ലാതാക്കണമെന്ന നിലപാടാണ് തങ്ങളുടേത് എന്നാണ് ഇസ്രയേൽ പറയുന്നത്. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നു പൂർണമായി പിൻമാറുന്നതു വരെ വെടിനിർത്തൽ തുടരുമെന്നാണ് ഹമാസിന്‍റെ വാഗ്ദാനം.

ബഹുമാനം ഒട്ടും കുറയ്ക്കണ്ട; 'ബഹു' ചേർത്ത് അഭിസംബോധന ചെയ്യാൻ മറക്കരുതെന്ന് നിർദേശം

'ജെൻ സി' പ്രക്ഷോഭത്തിനിടെ ജയിൽ ചാടി ഇന്ത‍്യ‍യിലേക്ക് കടക്കാൻ ശ്രമം; പ്രതികൾ പിടിയിൽ

ജയിലിനുള്ളിലേക്കും വ്യാപിച്ച് 'ജെൻ സി' പ്രക്ഷോഭം; 1500 ഓളം തടവുകാർ രക്ഷപ്പെട്ടു

നോവോ നോർഡിസ്ക് 9,000 ത്തോളം തൊഴിലാളികളെ പിരിച്ചു വിടുന്നു; കാരണം ഇതാണ്!

വിവാദ പ്രസ്താവന; സോനു നിഗത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ പൊലീസ്