നേപ്പാളിലെ പ്രളയം; 105 ഇന്ത്യക്കാർ ഉൾപ്പെടെ 400 പേരെ കാണാതായി, രക്ഷാപ്രവർത്തനം ഊർജിതം
കാഠ്മണ്ഡു: നേപ്പാളിൽ തിബത്ത് അതിർത്തിയിലുണ്ടായ കനത്ത മിന്നൽപ്രളയം 400 പേരെ കാണാതായതായി റിപോർടട്ടുകൾ. ഇതിൽ 105 പേർ ഇന്ത്യക്കാരാണ്. 8 പേർ മരിച്ചതായി ഔദ്യോഗിക സ്വിരീകരണമുണ്ട്. നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി. ബുധനാഴ്ച രാവിലെ ഒൻപതിന് ഭോട്ടെ കോശി നദിയിലാണ് പ്രളയം ഉണ്ടായത്.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി പൊലീസ്, സൈന്യം എന്നിവയെ പ്രദേശത്തേക്ക് അയച്ചതായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. 12 പേരെ സൈന്യം രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളും പ്രത്യേക മെഡിക്കൽ സംഘങ്ങളെയും വിന്യമിച്ചിട്ടുണ്ട്
ടിബറ്റിൽ നിന്ന് ഉത്ഭവിക്കുന്ന ഭോട്ടെ കോശി നദി നേപ്പാളിലെ ത്രിശൂലി നദിയിൽ ചേരുകയും പിന്നീട് ഇന്ത്യയിൽ ഗണ്ഡക് നദിയായി ഒഴുകുകയും ചെയ്യുന്നു. കഴിഞ്ഞ വർഷവും ഭോട്ടെ കോശി നദിയിലുണ്ടായ പ്രളയത്തിൽ ഒൻപത് പേർ മരിക്കുകയും 24 പേരെ കാണാതാവുകയും ചെയ്തിരുന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ഫ്രണ്ട്ഷിപ്പ് പാലവും അന്ന് തകർന്നിരുന്നു. ഗതാഗത-വാണിജ്യ ബന്ധത്തെ ഇത് മാസങ്ങളോളം ബാധിച്ചിരുന്നു.