നൈജറിലെ സെന്‍റ് മേരീസ് കത്തോലിക്കാ സ്കൂൾ

 

getty image/ afp

World

നൈജീരിയയിൽ തീവ്രവാദികൾ നവംബറിൽ തട്ടിക്കൊണ്ടു പോയ 130 വിദ്യാർഥികളെക്കൂടി മോചിപ്പിച്ചു

ഇതോടെ നൈജറിലെ സെന്‍റ് മേരീസ് കത്തോലിക്കാ സ്കൂളിൽ നിന്നു തട്ടിക്കൊണ്ടു പോയ കുട്ടികളിൽ 230 പേരും സ്വതന്ത്രരായി

Reena Varghese

അബുജ: നൈജീരിയയിൽ തീവ്രവാദി സംഘം തട്ടിക്കൊണ്ടു പോയ 130 വിദ്യാർഥികൾ കൂടി മോചിപ്പിക്കപ്പെട്ടു. നൈജർ പാപ്പിരിയയിലെ സെന്‍റ് മേരീസ് കത്തോലിക്കാ സ്കൂളിലെ 250 കുട്ടികളെയാണ് നവംബറിൽ ഭീകരർ തട്ടിക്കൊണ്ടു പോയത്. എന്നാൽ ഇതിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിൽ 100 വിദ്യാർഥികളെ ഡിസംബർ ആദ്യ ആഴ്ചയിൽ മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ 130 കുട്ടികളെ കൂടി മോചിപ്പിച്ചത്.

ആശ്വാസകരമായ വാർത്ത എന്നാണ് നൈജീരിയയിലെ ഫെഡറൽ ഗവണ്മെന്‍റ് ഇതേപ്പറ്റി പറഞ്ഞത്. കുട്ടികളെ വിട്ടയയ്ക്കാൻ മോചന ദ്രവ്യം നൽകിയോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ചിരിച്ചു കൊണ്ട് കൈകൾ വീശി പുറത്തേയ്ക്കു വരുന്ന കുട്ടികളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുട്ടികൾ ഇന്ന് നൈജറിലെ മിന്നയിൽ എത്തുമെന്നാണ് കരുതുന്നത്. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ 50 കുട്ടികൾ രക്ഷപ്പെട്ടിരുന്നു എന്ന് നൈജീരിയയിലെ ക്രിസ്ത്യൻ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

അണ്ടർ-19 ലോകകപ്പ്: ആറാം വട്ടവും ഇന്ത്യക്ക് കിരീടം

ഇന്ത്യ - ജിസിസി വ്യാപാര കരാർ ചർച്ച തുടങ്ങുന്നു

"കോൺഗ്രസാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത്": മുഖ്യമന്ത്രി

കേരളത്തില്‍ എയിംസ്; സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാപഠനം നടത്തണമെന്ന് ഹൈക്കോടതി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം; ജനങ്ങൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്ന് കെ.കെ. രാഗേഷ്