നൈജീരിയയിൽ 300ലേറെ സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

 
World

നൈജീരിയയിൽ 300ലേറെ സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

മധ്യ- വടക്കൻ നൈജീരിയയില നൈജർ സംസ്ഥാനത്ത് കത്തോലിക്കാ സഭ നടത്തുന്ന സെന്‍റ് മേരീസ് സ്കൂളിൽ ശനിയാഴ്ചയായിരുന്നു ആക്രമണം

MV Desk

അബുജ: നൈജീരിയയിൽ സ്കൂൾ ആക്രമിച്ച ഭീകരർ 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. മധ്യ- വടക്കൻ നൈജീരിയയില നൈജർ സംസ്ഥാനത്ത് കത്തോലിക്കാ സഭ നടത്തുന്ന സെന്‍റ് മേരീസ് സ്കൂളിൽ ശനിയാഴ്ചയായിരുന്നു ആക്രമണം.

നേരത്തേ, 215 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, 315 പേരെ തട്ടിക്കൊണ്ടുപോയതായി നൈജർ സിഎഎൻ ചാപ്റ്റർ ചെയർമാൻ ബുലുസ് ദൗവ യോഹന്ന പറഞ്ഞു. 10-18 വയസ് പ്രായമുള്ളവരാണു വിദ്യാർഥികൾ. രക്ഷപെടാൻ ശ്രമിച്ച 88 വിദ്യാർഥികളെയടക്കം പിടിച്ചുകൊണ്ടുപോയി.

സമീപ സംസ്ഥാനമായ കെബ്ബിയിലെ ബാഗ നഗരത്തിൽ പാപ്പിരി സമൂഹത്തിലെ 25 സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതിന്‍റെ നടുക്കം മാറും മുൻപാണു വീണ്ടും തട്ടിക്കൊണ്ടുപോകൽ.

നൈജീരിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ പിന്തുണയോടെ നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾക്കെതിരേ നടപടിയെടുക്കുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി