ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത അടച്ചതിൽ പാക്കിസ്ഥാന് നഷ്ടം 125 കോടി രൂപ

 

file image

World

ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത അടച്ചതിൽ പാക്കിസ്ഥാന് നഷ്ടം 125 കോടി രൂപ

ദിവസേന 100 മുതൽ 150 വിമാനങ്ങളുടെ സർവീസാണ് തടസപ്പെട്ടത്

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പാക്കിസ്ഥാൻ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏപ്രിൽ 24 മുതൽ ജൂൺ 20 വരെ ഇന്ത്യൻ വിമാനങ്ങളെ കടത്തിവിടാത്തതിനാൽ 125 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ. ദിവസേന 100 മുതൽ 150 വിമാനങ്ങളുടെ സർവീസാണ് തടസപ്പെട്ടത്. ഇത് മൊത്തം വ്യോമ ഗതാഗതത്തിൽ 20 ശതമാനം ഇടിവുണ്ടാക്കി. ഇത് ഓവർ ഫ്ലൈയിങ് ഫീസിലുള്ള വരുമാനം കുറച്ചു. ഇതുമൂലം ഇന്ത്യ രൂപ 125 കോടിയുടെ(പാക്കിസ്ഥാൻ രൂപ- 400 കോടി) നഷ്ടമാണ് ഉണ്ടായത്.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്രമായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 23 ന് ഇന്ത്യ സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയതിന് തിരിച്ചടിയായിട്ടാണ് പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത്.

അതേസമയം, ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമ പാത ഓഗസ്റ്റ് 23 വരെ അടച്ചിടുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു. ഇതിനു തിരിച്ചടിയായി പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ആഭ്യന്തര വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്ത്യ ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി അറിയിച്ചു.

ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസീസ്

ഒരേ ദിവസങ്ങളിൽ അറബിക്കടലില്‍ ഇന്ത്യ, പാക് നാവികസേനകള്‍ അഭ്യാസങ്ങള്‍ നടത്തും

''നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ക്രെഡിറ്റ് വേണ്ട, ചെയ്തത് കടമ'': കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪

''രാഹുലിന്‍റേത് ആറ്റംബോംബല്ല, നനഞ്ഞ പടക്കം'': രാജീവ് ചന്ദ്രശേഖർ

പ്രതിഷേധ സാധ്യത; സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിൽ സുരക്ഷയൊരുക്കി പൊലീസ്