കെസെനിയ പെട്രോവ

 
World

പലസ്തീൻ അനുകൂല പ്രതിഷേധം: റഷ്യൻ ഗവേഷക വിദ്യാർഥിനിയും തടവിൽ

കെസെനിയ പെട്രോവയുടെ ലഗേജിൽ തവളയുടെ ഭ്രൂണം കണ്ടെത്തിയതാണ് അറസ്റ്റിനു കാരണം

Reena Varghese

വാഷിങ്ടൺ: പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടത്തിയതിന് കൊളംബിയ സർവകലാശാലാ വിദ്യാർഥിനി ഉൾപ്പടെ മൂന്നു വിദേശ വിദ്യാർഥികളെ ലൂസിയാനയിലേയ്ക്കു മാറ്റിയതിനു പിന്നാലെ റഷ്യൻ ഗവേഷക വിദ്യാർഥിയും ഇവിടെ തടവിലായി.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ ഗവേഷകയായ കെസെനിയ പെട്രോവയെയാണ് തടഞ്ഞു വച്ചിട്ടുള്ളത്. പെട്രോവയുടെ ലഗേജിൽ തവളയുടെ ഭ്രൂണം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം വിസ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഗവേഷകയെ ലൂസിയാനയിലേക്ക് നീക്കിയത്.

2023 മുതൽ കെസെനിയ പെട്രോവ ജെ 1 സ്കോളർ വിസയിൽ അമെരിക്കയിൽ ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പെട്രോവ ഫ്രാൻസിൽ നിന്ന് ബോസ്റ്റണിലെ ലോഗൻ എയർപോർട്ടിൽ എത്തിയപ്പോൾ ആണ് ലഗേജിൽ തവളയുടെ ഭ്രൂണം കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

ഫ്രാൻസിലെ ലാബിൽ നിന്ന് ഹാർവാർഡിലെ പെട്രോവയുടെ പ്രൊഫസർ , പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുടെ അഭ്യർഥന പ്രകാരം കൊണ്ടു വന്നതാണ്. ഇതിനു പിഴ ചുമത്താവുന്നതേയുള്ളു എന്നിരിക്കെ അതിനു പകരം കെസെനിയ പെട്രോവയെ ജെ1 സ്കോളർ വിസ റദ്ദാക്കി തടവിലാക്കി രാജ്യത്തു നിന്നു പുറത്താക്കാനാണ് ഇപ്പോൾ നീക്കമെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു