തവളകളുടെ ഭ്രൂണം അമെരിക്കയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം: റഷ്യന്‍ ഗവേഷകയെ കസ്റ്റഡിയിലെടുത്തു

 
World

തവളകളുടെ ഭ്രൂണം യുഎസിലേക്കു കടത്താൻ ശ്രമം: റഷ്യന്‍ ഗവേഷക കസ്റ്റഡിയിൽ

കുറ്റം തെളിഞ്ഞാൽ 20 വർഷം വരെ തടവും 250,000 ഡോളർ പിഴയും ശിക്ഷയായി കെസ്നിയ പെട്രോവയ്ക്ക് ലഭിച്ചേക്കാം.

Megha Ramesh Chandran

ലോസ് ഏഞ്ചൽസ്: പഠനാവശ്യത്തിനായി തവളകളുടെ ഭ്രൂണം അമെരിക്കയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച റഷ്യന്‍ ഗവേഷകയെ കസ്റ്റഡിയിലെടുത്തു. ജൈവികമായ വസ്തുക്കൾ യുഎസിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന നിയമം മറികടന്നതിലും ഇത്തരം സാംപിളുകൾ കൈവശം വച്ചിട്ടും അത് വ്യക്തമാക്കാതെ യാത്ര ചെയ്തതിനുമാണ് ഹാർവാഡ് സർവകലാശാലയിലെ ഗവേഷകയായ കെസ്നിയ പെട്രോവയെയാണ് കസ്റ്റഡിയിലെടുത്തത്.

കുറ്റം തെളിഞ്ഞാൽ 20 വർഷം വരെ തടവും 250,000 ഡോളർ പിഴയും ശിക്ഷയായി കെസ്നിയ പെട്രോവയ്ക്ക് ലഭിച്ചേക്കാം. യുഎസിലെ ലൂസിയാന കസ്റ്റംസ് അധികൃതരാണ് പെട്രോവയെ കസ്റ്റഡിയിലെടുത്തത്.

യുവതിയെ നാടുകടത്തുന്നതിൽ വെളളിയാഴ്ച വാദം കേൾക്കും. എന്നാൽ, തന്നെ നാടുകടത്തരുതെന്നും തനിക്ക് രാഷ്ട്രീയ അഭയം നൽകണമെന്നുമാണ് പെട്രോവയുടെ അഭ്യർഥന. യുദ്ധ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിന്‍റെ പേരിലും രാഷ്ട്രീയ നിലപാടുകളുടെ പേരിലും റഷ്യ തന്നെ തടവിലാക്കിയേക്കാമെന്നും, സത്യം തന്‍റെ ഭാഗത്താണെന്നും പെട്രോവ പറഞ്ഞു.

പാലക്കാട് രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; നാടൻ തോക്ക് കണ്ടെത്തി

തുലാവർഷം എത്തുന്നു; സംസ്ഥാനത്ത് മഴ കനക്കും

വീട്ടുകാർ കുറ്റപ്പെടുത്തിയതിന്‍റെ പേരിൽ ഇരട്ടക്കുട്ടികളെ കൊന്ന് അമ്മ ജീവനൊടുക്കി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു

"മുഖ‍്യമന്ത്രിയുടെ മകന് സമൻസ് കിട്ടിയെന്ന് പറഞ്ഞിട്ടില്ല, വാർത്ത അച്ചടിച്ച മാധ‍്യമത്തിന് മനോരോഗം": എം.എ. ബേബി