സ്ലോവാക്യൻ തവിട്ടു കരടി

 

file photo

World

തവിട്ട് കരടികളെ കൊന്ന് ഇറച്ചി വിൽക്കാൻ സ്ലോവാക്യ

കരടികളുടെ ആക്രമണം പതിവായ സാഹചര്യത്തിൽ രാജ്യത്തെ 1300 കരടികളിൽ നാലിലൊന്നിനെ വെടിവച്ചു കൊല്ലാനാണ് പദ്ധതി

ബ്രാറ്റിസ്ലാവ: യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ബ്രൗൺ കരടികളെ കൊന്ന് മാംസം വിൽപന നടത്താൻ ഉത്തരവിട്ട് സർക്കാർ. കരടികളുടെ എണ്ണം പെരുകുകയും ഇവ ജനത്തിനു ഭീഷണിയാകുകയും ചെയ്തതോടെയാണ് വെടി വച്ചു കൊന്ന് മാംസം ജനങ്ങൾക്ക് വിൽക്കാൻ സർക്കാർ തീരുമാനിച്ചത്.

കരടികളുടെ ആക്രമണം പതിവായ സാഹചര്യത്തിൽ രാജ്യത്തെ 1300 കരടികളിൽ നാലിലൊന്നിനെ വെടിവച്ചു കൊല്ലാനുള്ള പദ്ധതിക്ക് കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

സർക്കാർ തീരുമാനപ്രകാരം നിയമപരവും ശുചിത്വപരവുമായ എല്ലാ വ്യവസ്ഥകളും പാലിച്ച് അടുത്തയാഴ്ച മുതൽ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സംഘടനകൾക്ക് കരടിമാംസം വിൽപനയ്ക്കു വയ്ക്കാം.

വന്യ മൃഗങ്ങളെ ഭയന്ന് ആളുകൾ ജീവിക്കുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നായിരുന്നു കരടികളെ വെടിവച്ചു കൊല്ലാൻ തീരുമാനിച്ചയുടൻ പ്രധാനമന്ത്രി റോബർട്ട് ഫികോ പറഞ്ഞത്. യൂറോപ്യൻ യൂണിയൻ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്ന വന്യമൃഗമാണ് തവിട്ടു കരടികൾ.

കാട്ടു പന്നികൾ പെരുകുകയും ഇവ കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയാകുകയും ചെയ്തതോടെ ഇറ്റലി, പോളണ്ട്,ഹംഗറി, ഫ്രാൻസ് തുടങ്ങി മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇവയുടെ നിശ്ചിത ശതമാനത്തിനെ വെടിവച്ചു കൊന്നാണ് നിയന്ത്രിക്കുന്നത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍