.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
World

350 കിലോമീറ്റർ വേഗം, ഇന്തോനേഷ്യയിൽ അതിവേഗ റെയ്‌ൽ | Video

ദക്ഷിണപൂർവേഷ്യയിലെ ആദ്യ അതിവേഗ റെയ്‌ൽ പാതയിൽ പരീക്ഷണ ഓട്ടം വിജയകരം

ജക്കാർത്ത: ദക്ഷിണപൂർവേഷ്യയിലെ ആദ്യ അതിവേഗ റെയ്‌ൽ പാതയിലെ പരീക്ഷണ ഓട്ടത്തിൽ പങ്കെടുത്ത് ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ. ചൈനയുടെ ബെൽറ്റ് റോഡ് സംരംഭത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പടിഞ്ഞാറൻ ജാവയിലെ ബന്ദുങ്ങിലേക്കു നിർമിച്ച പാതയിൽ ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ സർവീസിലാണു വിഡോഡോ യാത്ര ചെയ്തത്.

മുൻപ് മൂന്നു മണിക്കൂറായിരുന്നു ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാ സമയം. ഇപ്പോഴത് 40 മിനിറ്റായി ചുരുങ്ങി. ഒക്റ്റോബർ ഒന്നിന് പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

ചൈനയും ഇന്തോനേഷ്യയും ചേർന്നു രൂപീകരിച്ച കമ്പനി പിടി കെസിഐസിയാണ് 142.3 കിലോമീറ്റർ പാത പൂർത്തിയാക്കിയത്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാകും ഇതുവഴി ട്രെയ്‌ൻ സർവീസ്. ചൈനയിൽ നിർമിച്ച ബുള്ളറ്റ് ട്രെയ്നുകളാണു സർവീസിന് ഉപയോഗിക്കുന്നത്. 2015ലാണു നിർമാണം തുടങ്ങിയത്. 2019ൽ ഉദ്ഘാടനം ചെയ്യാനിരുന്ന പാതയുടെ നിർമാണം ഭൂമിയേറ്റെടുക്കലിലുണ്ടായ കാലതാമസവും കൊവിഡ് 19ഉം മൂലം നീണ്ടുപോകുകയായിരുന്നു. 430 കോടി ഡോളറായിരുന്നു പ്രതീക്ഷിത ചെലവ്. പൂർത്തിയായപ്പോൾ 730 കോടി ഡോളർ ചെലവായി.

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം

ഉത്തരകൊറിയയിൽ 99.97% വോട്ടോടെ വിജയിച്ച് കിം ജോങ് ഉൻ; ബാക്കി വോട്ട് ആർക്ക് ?