ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

 
World

ലോകം മാറി, നമുക്കിനി ചക്രവർത്തിമാരെ ആവശ്യമില്ല; ട്രംപിന്‍റെ ഭീഷണി തളളി ബ്രസീൽ പ്രസിഡന്‍റ്

ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാന്‍ പുതിയ വഴികള്‍ നോക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സംഘടനയായാണ് ലുല ഡ സില്‍വ ബ്രിക്സിനെ വിശേഷിപ്പിച്ചത്.

Megha Ramesh Chandran

റിയോ ഡി ഷാനിറോ: ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളുമായി പൊരുത്തപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അധികമായി 10% തീരുവ ഈടാക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി തളളി ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ലോകം മാറിയിരിക്കുന്നു. നമുക്ക് ഇനി ചക്രവർത്തിമാരെ ആവശ്യമില്ല എന്നാണ് ട്രംപിന്‍റെ ഭീഷണിയോട് സിൽവ പ്രതികരിച്ചത്.

ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാന്‍ പുതിയ വഴികള്‍ നോക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സംഘടനയായാണ് സില്‍വ ബ്രിക്സിനെ വിശേഷിപ്പിച്ചത്. അതുകൊണ്ടാണ് ബ്രിക്സ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതുക്കിയ തീരുവ പ്രകാരം ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 25%, മ്യാന്‍മര്‍, ലാവോസ് എന്നീരാജ്യങ്ങള്‍ക്ക് 40%, ദക്ഷിണ ആഫ്രിക്ക, ബോസ്നിയ ഹെര്‍സഗോവിന എന്നീരാജ്യങ്ങള്‍ക്ക് 30%, കസാക്കിസ്താന്‍, മലേഷ്യ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്ക് 32%, ബംഗ്ലാദേശ്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ക്ക് 35%, കംബോഡിയ, തായ്‌ലാന്‍ഡ് എന്നീരാജ്യങ്ങള്‍ക്ക് 36% എന്നിങ്ങനെ തീരുവ ബാധകമാവും. ട്രൂത്ത് സോഷ്യലില്‍ പങ്ക് വച്ച പോസ്റ്റിലാണ് പുതുക്കിയ തീരുവകള്‍ ട്രംപ് അറിയിച്ചത്.

എന്നാൽ എല്ലാ രാജ്യങ്ങള്‍ക്കും ചുമത്താന്‍ തീരുമാനിച്ച 10% അടിസ്ഥാന നികുതി നടപ്പിലാക്കാന്‍ യുഎസ് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു