മൃതദേഹങ്ങൾ കൈമാറി ഇസ്രയേലും ഹമാസും

 

file photo

World

മൃതദേഹങ്ങൾ കൈമാറി ഇസ്രയേലും ഹമാസും

കരാർ പ്രകാരം പലസ്തീൻകാരായ 360 പേരുടെ മൃതദേഹങ്ങളാണ് ഇസ്രയേൽ ഗാസയ്ക്ക് കൈമാറേണ്ടത്

Reena Varghese

ഇക്കഴിഞ്ഞ തിങ്കളാഴ്ച നാലു ബന്ദികളുടെ മൃതദേഹം ഇസ്രയേലിന് ഹമാസ് കൈമാറി. അതിൽ ഒരാളുടെ മൃതദേഹം ഒരു പലസ്തീനിയൻ സ്ത്രീയുടേതാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ചൊവ്വാഴ്ച നാലു മൃതദേഹങ്ങൾ കൂടി ഹമാസ് വിട്ടു നൽകി. ഇതിലൊരാൾ ബന്ദിയല്ലെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.

പലസ്തീൻ കാരായ 45 പേരുടെ മൃതദേഹങ്ങൾ ഇസ്രയേൽ ചൊവ്വാഴ്ച കൈമാറി. എന്നാൽ ഇവർ ഇസ്രയേലിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചതാണോ അതോ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം ഏറ്റെടുത്തു സൂക്ഷിച്ചിരുന്നതാണോയെന്ന് വ്യക്തമല്ല. 90 പലസ്തീൻകാരുടെ മൃതദേഹങ്ങളാണ് ഇതിനകം കൈമാറിയത്. കരാർ പ്രകാരം പലസ്തീൻകാരായ 360 പേരുടെ മൃതദേഹങ്ങളാണ് ഇസ്രയേൽ ഗാസയ്ക്ക് കൈമാറേണ്ടത്.

കരൂർ ദുരന്തം; ചൊവ്വാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ നോട്ടീസ്

മാസ്റ്റർ ഫൗണ്ടേഷന്‍റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രി ജി. സുധാകരന്

രാജ്യത്തിന്‍റെ ഹീറോ സഞ്ജു നാട്ടിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

പശ്ചിമേഷ്യൻ സംഘർഷം; മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മടങ്ങി

വെള്ള നിറം മാറും; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആവുന്നു!