ജിഹാദിന് വേണ്ടി ഒരു സർവകലാശാല തന്നെ..!
ഡോ. കെ.എസ്. രാധാകൃഷ്ണൻ
ജിഹാദ് നടത്താൻ വേണ്ടി ഒരു സർവകലാശാല തന്നെ ഉണ്ടാക്കിയെടുത്ത ഇസ്‌ലാമിക ഭീകരർ! ഇവർ രാജ്യത്ത് ഇത്തരം എത്ര സ്ഥാപനങ്ങൾ നിർമിച്ചിട്ടുണ്ട് എന്നതും അന്വേഷിക്കണം. എന്തായാലും ഇതിന്‍റെ ഒരു ശാഖ കേരളത്തിലുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. "ഇസ്‌ലാമിക് മെഡിക്കൽ ടെററിസം' കണ്ടെത്തിയത് കശ്മീരിലായിരുന്നു എങ്കിലും അതു മുളച്ചതും വളർന്നതും ഫരീദാബാദിലെ അൽ ഫലഹ് സർവകലാശാലയിലാണ്.
2014ലാണ് ഈ സർവകലാശാല സ്ഥാപിച്ചത്. ഉടമകൾ: അൽ ഫലഹ് ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റ് ചെയർമാൻ: ജവഹർ അഹമ്മദ് സിദ്ധിഖീ. ഹരിയാനയിലെ സ്വകാര്യ സർവകലാശാല നിയമം 2014 മെയ് രണ്ടിനാണ് വിജ്ഞാപനമായത്. അക്കൊല്ലം ജൂലൈയിൽ തന്നെ ഈ സർവകലാശാല തുടങ്ങാൻ സർക്കാർ അംഗീകാരം നൽകി. വിസ്മയകരമായ കാര്യം സർവകലാശാലയ്ക്ക് അംഗീകാരം ലഭിക്കുമ്പോൾ അൽ ഫലഹ് ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്തിരുന്നില്ല എന്നതാണ്. ട്രസ്റ്റ് രജിസ്റ്റർ ചെയ്യപ്പെടുന്നത് 2020ലാണ്. രജിസ്റ്റർ ചെയ്യപ്പെടാത്ത ട്രസ്റ്റിന്‍റെ കീഴിലുള്ള സർവകലാശാലയ്ക്ക് അംഗീകാരം നൽകുമ്പോൾ കോൺഗ്രസുകാരനായ ഭൂപീന്ദ്ര സിങ് ഹൂഡ ആയിരുന്നു മുഖ്യമന്ത്രി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലാകെ ന്യൂനപക്ഷ ക്ഷേമം നടപ്പിലാക്കുന്ന കാലമായിരുന്നു അന്ന്. ന്യൂനപക്ഷ ക്ഷേമം എന്നാൽ മതമാലികവാദ, തീവ്രവാദ പ്രീണനം എന്നായിരുന്നല്ലോ സോണിയ ഭരണം നൽകിയിരുന്ന അർഥം.
ന്യൂനപക്ഷ, അവഗണിക്കപ്പെട്ട, അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ആരോഗ്യ- വിദ്യാഭ്യാസ അഭ്യുന്നതിയായിരുന്നത്രേ ട്രസ്റ്റിന്‍റെ ലക്ഷ്യം. 1997ൽ ഇവർ ഒരു ചെറിയ ആശുപത്രിയും ഒരു എൻജിനീയറിങ് കോളെജും തുടങ്ങി. 2014ൽ ആ ആശുപത്രി മെഡിക്കൽ കോളെജായി ഉയർത്തപ്പെട്ടു. ഒരു ആശുപത്രി മെഡിക്കൽ കോളെജാക്കി മാറ്റാനുള്ള യോഗ്യത അന്ന് ആ ആശുപത്രിക്ക് ഉണ്ടായിരുന്നില്ല. എങ്കിലും ഉടൻ തന്നെ സർവകലാശാലാ പദവിയും അവർക്ക് ലഭിച്ചു. മുഹമ്മദ് മുസ്താഖീം റസീദ്, അബ്ദുൾ വാഹിദ് എന്നിവർ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായിരുന്നു. ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്ന അൽ ഫലഹ് എജ്യുക്കേഷണൽ ട്രസ്റ്റിന്‍റെ ധനസഹായം ഇവർക്കു ലഭിച്ചിരുന്നു. ലോകത്തെ ഇസ്‌ലാമിക മതമൗലികവാദ സംഘങ്ങൾക്ക് പ്രവർത്തന ഫണ്ട് നൽകുന്ന സ്ഥാപനമാണത്. കൂടാതെ അറബ് മുസ്‌ലിം രാജ്യങ്ങളും ആവോളം ഇവരെ സാമ്പത്തികമായി സഹായിച്ചു. ഇതോടൊപ്പം അൽ ഫലഹ് ഇൻവെസ്റ്റ്മെന്‍റ് എന്ന കമ്പനിയും ഇവർ നടത്തുന്നു. ഈ കമ്പനിയുടെ എംഡിയും സിദ്ധിഖീ തന്നെയാണ്.
ആഗോള വ്യാപകമായി ഇസ്‌ലാമിക വഹാബിസവും തീവ്രവാദവും പടർന്നുകയറുന്ന കാലമായിരുന്നു അത്. മുസ്‌ലിം അവകാശങ്ങൾ സംരക്ഷിക്കുക എന്ന് പറഞ്ഞാൽ ഇസ്‌ലാമിക തീവ്രവാദ സംരക്ഷണം എന്നാണ് അന്നത്തെ അർഥ കല്പന. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന എ. അഹമ്മദ് പട്ടേൽ ഇക്കൂട്ടർക്ക് ഒളിഞ്ഞും തെളിഞ്ഞും സംരക്ഷണം നൽകിയിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു എന്നതും ഓർക്കുക. ഈ സർവകലാശാലയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ജിഹാദി ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ ആവശ്യപ്രകാരമാണ് മെഡിക്കൽ കോളെജുകളും ആശുപത്രികളും തുടങ്ങിയത് എന്ന കാര്യം എല്ലാവരും അറിഞ്ഞിരുന്നില്ല എങ്കിലും അതായിരുന്നു സത്യം. ജിഹാദിൽ പരിക്കു പറ്റുന്നവർക്കു വേണ്ട പരിചരണം സ്വകാര്യമായി നൽകുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഒപ്പം മനുഷ്യ സേവനം നടത്തുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്യാം. അതോടെ പൊലീസിന്‍റെ നിരീക്ഷണത്തിൽ നിന്നും അന്വേഷണത്തിൽ നിന്നും ജിഹാദികൾക്ക് രക്ഷപ്പെടാനും കഴിയും.
ഡോക്റ്റർമാർ, വൈദ്യശാസ്ത്ര വിദ്യാർഥികൾ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തി മിലിറ്റന്‍റ് ജിഹാദി സംഘം ഉണ്ടാക്കണമെന്നത് ജമ്മു കശ്മീരിലെ ഇഫ്രാൻ അഹമ്മദ് വഗീ എന്ന ഇസ്‌ലാമിക പുരോഹിതന്‍റെ ആഗ്രഹമായിരുന്നു. ഇങ്ങനെ ഒരു സംഘത്തെ രൂപപ്പെടുത്തണമെന്ന് ജയ്ഷെ ഇ തോയ്ബ തുർക്കിയിൽ നിന്നും നിർദേശം നൽകിയിരുന്നു. ഡോ. മുസാമിൽ അഹമ്മദ് ഗാനി, ഡോ. അബ്ദുൾ അഹമ്മദ്, ഡോ. ഷഹീൻ ഷാഹിദ്, ഡോ. ഉമർ ഉൻ നബി എന്നിങ്ങനെ നീളുന്നു ഇതിൽ അംഗമായ ജിഹാദികളുടെ പട്ടിക. ഇവരെ കൂടാതെ, സർവകലാശാലാ പള്ളിയിലെ മൊല്ലാക്കയായ മൗലവി മെഹദ് ഇസ്താക്കും ഈ സംഘത്തിലുണ്ട്. മുസാമിലിനെ അറസ്റ്റ് ചെയ്തപ്പോഴാണ് 2,900 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. മൗലവി മെഹദ് ഇസ്താക്കിന്‍റെ വീട്ടിലാണ് സ്ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചിരുന്നത്. സർവകലാശാലാ ക്യംപസിന് തൊട്ടടുത്തുള്ള ഗ്രാമത്തിലാണ് ഇസ്താക്ക് കെട്ടിടം പണിതത്. ആ കെട്ടിടത്തിലെ ഒരു മുറി മുസാമിൽ വാടകയ്ക്കെടുത്തിരുന്നു. അവിടെയാണ് സ്ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചിരുന്നതും.
ഇതെല്ലാം ലോക സമാധാനം സ്ഥാപിക്കാനാണെന്നാണ് ജമാ അത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട് എന്നിങ്ങനെയുള്ള സമാധാന പ്രേമികളുടെ അഭിപ്രായം..! ഖുർ ആൻ അവതീർണമായതു തന്നെ ലോക സമാധാനം സ്ഥാപിക്കാനാണെന്ന് അവർ പറയുന്നു. ലോകത്താകെയുള്ള ജനങ്ങൾ ഇസ്‌ലാം മതം സ്വീകരിച്ചാലേ ലോക സമാധാനം വരികയുള്ളൂ എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ലോക സമാധാനത്തിനാണ് മുസ്‌ലിങ്ങൾ ജിഹാദ് നടത്തുന്നത്. അതിന്‍റെ ഭാഗമായി ഇസ്‌ലാം മതം സ്വീകരിക്കാൻ ഇതര മതസ്ഥരെ പ്രേരിപ്പിക്കാൻ എല്ലാ മുസ്‌ലിങ്ങളും ബാധ്യസ്ഥരാണ്. അത് ജിഹാദാണ്, അല്ലാഹുവിന്‍റെ ആജ്ഞയാണ്. മതം മാറാൻ വിസമ്മതിക്കുന്നവരെ കൊല്ലാനും കല്പന നൽകിയിട്ടുണ്ട്. അതു നിഷേധിക്കുന്നവർ ദൈവ നിഷേധികളായതുകൊണ്ട് അവരെ കൊല്ലുന്നത് ഉത്തമമാണെന്നും മുസ്‌ലിങ്ങൾ വിശ്വസിക്കുന്നു. ഇതാണു ജിഹാദ്. അതിൽ വ്യാപൃതനായിരിക്കെ ചത്താലും കൊന്നാലും അല്ലാഹു സ്വർഗം നൽകും; അവിടെ ഹൂറികളെയും മറ്റു സുഖസൗകര്യങ്ങളും നൽകും.
ജിഹാദിന്‍റെ ഭാഗമായാണ് പൊട്ടിത്തെറിക്കാനുള്ള കാർ ഡോ. ഉമർ ഉൻ നബി ഓടിച്ചിരുന്നത്. ഈ ജിഹാദിൽ ഉമർ നബി 13 പേരെ കൊന്നു; സ്വയം മരിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ മുസ്‌ലിങ്ങളുടെ കാര്യത്തിൽ അല്ലാഹു ഉദാര സമീപനം സ്വീകരിക്കുമെന്നാണത്രെ വിശ്വാസം. കാരണം അവർ കൊല്ലപ്പെട്ടതും ജിഹാദിന്‍റെ ഭാഗമായിട്ടാണ്. അതുകൊണ്ട് ജിഹാദിൽ കൊല്ലപ്പെട്ട മുസ്‌ലിങ്ങൾക്കും സ്വയം മരിച്ച ഉമർ നബിക്കും സ്വർഗം കിട്ടും. ഈ സംഘത്തിൽ ഒരു വനിതാ ഡോക്റ്ററുമുണ്ട്- ഷഹീൻ ഷാഹിദ. വനിതാ തീവ്രവാദി സംഘത്തെ രൂപീകരിക്കാനുള്ള ചുമതലയാണ് ഈ മഹതിക്ക് നൽകിയിരുന്നത്.
ഡോ. മുഹമ്മദ് മൊഹിയുദീൻ സയ്യിദ് ചൈനയിൽ നിന്നും എംബിബിഎസ് ജയിച്ചു തിരിച്ചുവന്ന ശേഷം ഹൈദരാബാദിൽ ഷവർമ കട നടത്തുകയായിരുന്നു. നമ്മുടെ കേരളത്തിലും ഹൈവേ ഓരങ്ങളിൽ പടർന്നു കയറിയ ഷവർമ കടകളെ ഓർക്കാവുന്നതാണ്. യഥാർഥത്തിൽ ഡോ. മുഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ് വീട്ടിൽ പരീക്ഷണശാലയുണ്ടാക്കി ആവണക്ക് പിണ്ണാക്കിൽ നിന്നു റിസിൻ എന്ന മാരകവിഷം ഉണ്ടാക്കുകയായിരുന്നു. അനിസ്‌ലാമികളെ കൊല്ലാൻ വിഷം നിർമിച്ച ഡോ. മുഹമ്മദ് സയ്യിദും അദ്ദേഹത്തിന്‍റെ വിശ്വാസപ്രകാരം ജിഹാദാണ് ചെയ്തത്.
അതുകൊണ്ടാണ് ജിഹാദിനു വേണ്ടി ഒരു സർവകലാശാല തന്നെ ഉണ്ടാക്കിയത്. ഇന്ത്യയിൽ ഇത്തരം എത്ര സ്ഥാപനങ്ങളുണ്ട് എന്നതും അന്വേഷിക്കണം. എന്തായാലും ഇതിന്‍റെ ഒരു ശാഖ കേരളത്തിലുണ്ടാകും എന്നതിൽ സംശയമില്ല. കാരണം ഇവിടെ കോൺഗ്രസും കമ്യൂണിസ്റ്റുകളും മത്സരിച്ച് ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. നൈജീരിയയിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ടപ്പോൾ ക്രിസ്ത്യാനികളെ രക്ഷിക്കാൻ അമെരിക്ക യുദ്ധം ചെയ്യും എന്ന് ട്രംപ് പ്രഖ്യാപിച്ചു. അപ്പുറത്ത് മുസ്‌ലിം സംരക്ഷണത്തിനായി 51 ഇസ്‌ലാമിക രാജ്യങ്ങൾ ഒരുമിച്ചുനിൽക്കുന്നു. പക്ഷേ, ഹിന്ദുക്കൾക്കു വേണ്ടി ഇന്ത്യയിൽപ്പോലും ആരും സംസാരിക്കരുത് എന്ന് ഇവരെല്ലാം ആക്രോശിക്കുകയും ചെയ്യുന്നു. ഇതെന്തു നീതിയെന്നു മനസിലാകുന്നില്ല!
(കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലറും കേരള പബ്ലിക് സർവീസ് കമ്മിഷൻ മുൻ ചെയർമാനുമാണ് ലേഖകൻ)