മന്‍മോഹനെ മറികടന്നു; ചെങ്കോട്ടയിൽ മോദിക്ക് 11-ാം ഊഴം 
Independence Day

മന്‍മോഹനെ മറികടന്നു; ചെങ്കോട്ടയിൽ മോദിക്ക് 11-ാം ഊഴം

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ഈ പട്ടികയിൽ മുന്നിൽ- 17 തവണ.

Ardra Gopakumar

ന്യൂഡൽഹി: രാജ്യം എഴുപത്തെട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ തുടർച്ചയായ പതിനൊന്നാം തവണ ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ, ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ ദേശീയപതാക ഉയർത്തിയ മൂന്നാമത്തെ പ്രധാനമന്ത്രിയാകും മോദി. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ഈ പട്ടികയിൽ മുന്നിൽ- 17 തവണ. രണ്ടാം സ്ഥാനത്തുള്ള ഇന്ദിര ഗാന്ധി 16 തവണ ചെങ്കോട്ടയിൽ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഈ അവസരം 10 തവണ ലഭിച്ചു.

പ്രധാനമന്ത്രിയായി മൂന്നാമൂഴത്തിൽ മോദിയുടെ ആദ്യ സ്വാതന്ത്ര്യദിനമാണിത്. പുതിയ സർക്കാരിന്‍റെ അജൻഡകളും 10 വർഷത്തെ ഭരണത്തിന്‍റെ നേട്ടങ്ങളും പ്രധാന നയപരിപാടികളും ഇന്നത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി വിശദീകരിച്ചേക്കും. വികസിത ഭാരതമെന്ന സങ്കൽപ്പത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുമെന്നു കരുതുന്നു. ബംഗ്ലാദേശിലെ പ്രതിസന്ധിയും ഹിന്ദു വിരുദ്ധ ആക്രമണവും പ്രസംഗത്തിൽ ഉൾപ്പെടുത്തുമോ എന്നതാണ് ആകാംക്ഷ.

പുതിയ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുമോ എന്നും രാജ്യം കാത്തിരിക്കുന്നു. 10 വർഷത്തിനു ശേഷം രാജ്യത്ത് പ്രതിപക്ഷം ശക്തമായിരിക്കെ ജനപ്രിയ പദ്ധതികളിലൂടെ പിന്തുണ തിരിച്ചുപിടിക്കാൻ ശ്രമിച്ചേക്കാമെന്നു വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ 10 വർഷവും മോദിയുടെ പ്രസംഗത്തിൽ ജമ്മു കശ്മീർ ഇടംപിടിച്ചിരുന്നു. 370ാം അനുച്ഛേദം നീക്കിയശേഷം അഞ്ചു വർഷം പിന്നിടുന്ന കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങവെ ഇത്തവണയും സംസ്ഥാനത്തെക്കുറിച്ച് പരാമർശമുണ്ടാകും. റോഡ്, റെയ്‌ൽ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ, വഖഫ് ബിൽ തുടങ്ങിയവയും പ്രസംഗത്തിൽ സ്ഥാനം പിടിക്കുമെന്നാണു കരുതുന്നത്.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്